'ഡാർക്ക് പാറ്റേൺസ് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നു'; സുപ്രധാന വിഷയങ്ങൾ ഉന്നയിച്ച് തരൂർ, മന്ത്രിയുമായി ചർച്ച

Published : Dec 06, 2024, 01:29 AM IST
'ഡാർക്ക് പാറ്റേൺസ് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നു'; സുപ്രധാന വിഷയങ്ങൾ ഉന്നയിച്ച് തരൂർ, മന്ത്രിയുമായി ചർച്ച

Synopsis

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ എയർലൈൻസുകൾ “ഡാർക്ക് പാറ്റേൺസ്" (dark patterns) ഉപയോഗിച്ച് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയിൽ പാഴ്‌വക സീറ്റുകൾ അടക്കമുള്ളവയ്ക്ക് പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നത്

ദില്ലി: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. ആകെ നാലു പ്രധാന വിഷയങ്ങളാണ്  ചൂണ്ടിക്കാണിച്ചതെന്ന് തരൂര്‍ പറഞ്ഞു. മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുകയും അതിവേഗ നടപടി ഉറപ്പ് നല്‍കുകയും ചെയ്തുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ശശി തരൂര്‍ ഉന്നയിച്ച സുപ്രധാന വിഷയങ്ങൾ

1: എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ വരുന്ന എയർപോർട്ടുകളിൽ നിലവിലുള്ളതുപോലെ, പ്രൈവറ്റ്  എയർപോർട്ടുകൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കേണ്ടതിന്റെ ആവശ്യം. ഇതുവഴി പൊതു പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണാധികാരികൾ എന്നിവരുമായി വിവിധ വിഷയങ്ങളിൽ മികച്ച ഏകോപനം സാധ്യമാകും. പൊതു പ്രശ്നങ്ങൾ പരിഗണിക്കുന്ന ഫോറമെന്ന നിലയിലും ഇത് പ്രവർത്തിക്കും.

2: സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് (User Development Fees) പുനഃപരിശോധിക്കുകയും കുറക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത. ഇത് സാധാരണ യാത്രക്കാരർക്കുള്ള വലിയ സാമ്പത്തിക ഭാരമാണ് – ഉദാഹരണത്തിന്, ഒരു കുടുംബം കൊച്ചിയിലേക്ക് ടാക്സി എടുത്ത് അന്താരാഷ്ട്ര വിമാനത്തിന് എടുക്കുന്ന ചെലവിനെക്കാൾ തിരുവനന്തപുരത്ത് നിന്ന് നേരിട്ട് അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നത് കൂടുതൽ ചെലവേറിയതാണ്. ഇതുപോലുള്ള ഫീസുകളുടെ നിയന്ത്രണത്തിൽ എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA) സജീവമായ ഇടപെടലുകൾ നടത്തണം. ഇതുപോലെ എയർലൈൻസ് യാത്രക്കാർക്ക് ഉയർത്തുന്ന എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസ് തീർച്ചയായും യാത്രക്കാർക്ക് അധികഭാരമാണ്.

3: നിലവിൽ തിരക്കില്ലാത്ത ചെറിയ  എയർപോർട്ടുകൾക്കിടയിലെ വിമാന സർവീസുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി (Udaan Scheme) വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത – ഉദാഹരണത്തിന്, തിരുവനന്തപുരം-കോയമ്പത്തൂർ, തിരുവനന്തപുരം-കൊച്ചി-കോഴിക്കോട്-കണ്ണൂർ തുടങ്ങിയ റൂട്ടുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം. ചെറിയ സബ്‌സിഡികൾ ലഭ്യമാക്കിയാൽ, എയർലൈൻസ് ഈ മാർഗങ്ങളിൽ സർവീസ് ആരംഭിക്കാൻ താത്പര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ എയർലൈൻസുകൾ “ഡാർക്ക് പാറ്റേൺസ്" (dark patterns) ഉപയോഗിച്ച് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയിൽ പാഴ്‌വക സീറ്റുകൾ അടക്കമുള്ളവയ്ക്ക് പണമടയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു കുടുംബം ഒന്നിച്ച് ഇരിക്കണമെങ്കിൽ പോലും അധിക ചാർജ് നൽകേണ്ട സാഹചര്യമുണ്ട്. 2023 ഒക്ടോബറിൽ ഉപഭോക്തൃ കാര്യ വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

ബോക്സിലെ 'രഹസ്യം' അറിയാത്ത പോലെ ഭാവിച്ചു; ആശ്വാസത്തോടെ 2 പേ‍രും എയർപോർട്ടിൽ നിന്നിറങ്ങി, ഒടുവിൽ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ