ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷത്തോട് വിട പറഞ്ഞ് കേരളം; ഇത്തവണ പെയ്ത മഴയുടെ കണക്ക്

Published : Sep 30, 2025, 05:17 PM IST
kerala rain

Synopsis

ഈ വർഷത്തെ കാലവർഷത്തിൽ കേരളത്തിൽ 13 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, 2018.6 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് 1752.7 എംഎം മാത്രമാണ് ലഭിച്ചത്.  ഇടുക്കി, വയനാട് ജില്ലകളിൽ വലിയ കുറവുണ്ടായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ.ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്. 2018.6 എംഎം ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1752.7 എംഎം മാത്രമാണ്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 എംഎം ആയിരുന്നു. 2023ൽ ലഭിച്ചത് 1326.1 എംഎം മഴയുമാണ് ( 34 ശതമാനം കുറവ് ).

അതേ സമയം രാജ്യത്ത് പൊതുവെ എട്ട് ശതമാനം അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു. ജൂണ്‍ നാല് ശതമാനം കുറവ്, ജൂലൈ 13 ശതമാനം കുറവ്, ഓഗസ്റ്റ് 20 ശതമാനം കുറവ്, സെപ്റ്റംബര്‍ 24 ശതമാനം കുറവ് എന്നിങ്ങനെയാണ് കണക്കുകൾ. കാലവർഷം ആരംഭിച്ച മെയ്‌ 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2193 എംഎം (നാല് ശതമാനം അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്രകാരം ഈ കാലയളവിൽ 6594 എംഎം മഴ ലഭിച്ച കക്കയം (കോഴിക്കോട്) സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്

മുൻ വർഷത്തെ അപേക്ഷിച്ച് ജൂണിൽ ഇത്തവണ കാര്യമായ മഴക്കുറവ് ഉണ്ടായില്ല. ഇത്തവണ ജൂണിൽ നല്ല മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ച കണ്ണൂർ ജില്ലയിൽ 2988 എംഎം ( 2024 ൽ 3023.3 എംഎ) 15 ശതമാനം കൂടുതൽ ലഭിച്ചു.കാസർകോഡ് ജില്ലയിൽ 2781 എംഎം ( 2024 ൽ 2603 എംഎം) മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 എംഎം) മഴയെക്കാൾ രണ്ട് ശതമാനം കുറവ് രേഖപെടുത്തി. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം 850 എംഎം ( 2024ൽ 866.3 എംഎം) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ ഒരു ശതമാനം അധികം ലഭിച്ചു. ഇടുക്കി 35 ശതമാനവും വയനാട് 36 ശതമാനവും മലപ്പുറം 27 ശതമാനവും കുറവ് മഴ രേഖപെടുത്തി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും