മുസ്ലിം ലീഗിനെതിരെ കേസെടുക്കാമോ? ലാൻഡ് ബോർഡിന്‍റെ മറുപടി നിർണായകം, വയനാട് പുനരധിവാസ ഭൂമി വിവാദം കനക്കുന്നു; ഗുണഭോക്താക്കളുടെ യോഗം വിളിച്ച് ലീഗ്

Published : Aug 09, 2025, 04:11 PM IST
Wayanad Land Controversy

Synopsis

നിയമപ്രശ്നങ്ങൾ ഇല്ലെന്നും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും പി കെ ബഷീർ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി

മുണ്ടക്കൈ: വയനാട് ദുരന്തത്തിലെ ലീഗിന്‍റെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയിലെ ഭൂമി വിവാദം കനക്കുന്നു. പുനരധിവാസ പദ്ധതിക്കായി തോട്ടം ഭൂമി തരം മാറ്റിയെന്നതിൽ കേസെടുക്കുന്നതിൽ സോണൽ ലാൻഡ് ബോർഡ് അഭിപ്രായം തേടി. സംസ്ഥാന ലാൻഡ് ബോർഡിന്റെ നിലപാടാണ് സോണൽ ലാൻഡ് ബോർഡ് തേടിയത്. ഭൂമി വിറ്റവരെയും വാങ്ങിയ ലീഗ് നേതൃത്വത്തിനെയും ഉൾപ്പെടെ കേസിൽ കക്ഷി ചേർക്കുന്നതിൽ സംസ്ഥാന ലാൻഡ് ബോർഡിന്റെ നിലപാട് നിർണായകമാകും.

അതിനിടെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയിൽ മുസ്ലിം ലീഗ് ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. ഭൂമി സംബന്ധിച്ച വിവാദത്തിനിടെ ആണ് നടപടിയെന്നത് ശ്രദ്ധേയമാണ്. നിലവിലെ ഭൂമിയുടെ സാഹചര്യത്തെക്കുറിച്ച് ലീഗ് നേതൃത്വം വിശദീകരിച്ചു. നിയമപ്രശ്നങ്ങൾ ഇല്ലെന്നും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും പി കെ ബഷീർ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട 85 പേരുടെ യോഗമാണ് ചേർന്നത്. ആർക്കെങ്കിലും തിരികെ സർക്കാരിന്‍റെ ടൗൺഷിപ്പിൽ ഭാഗമാകാൻ താൽപര്യമുണ്ടോ എന്ന് ലീഗ് നേതൃത്വം ആരാഞ്ഞു. 3 മാസം മുൻപ് ഗുണഭോക്താക്കളിൽ ഒരു കുടുംബം ലീഗിന്‍റെ പദ്ധതി വിട്ട് സർക്കാർ ടൗൺഷിപ്പിന്‍റെ ഭാഗമായിരുന്നു. ഇതടക്കം മുൻനിർത്തിയാണ് ആർക്കെങ്കിലും തിരികെ സർക്കാരിന്‍റെ ടൗൺഷിപ്പിൽ ഭാഗമാകാൻ താൽപര്യമുണ്ടോ എന്ന് ലീഗ് നേതൃത്വം ചോദിച്ചത്. എന്നാൽ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചോ എന്ന കാര്യം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍