സിപിഐ തൃശൂര്‍ സമ്മേളനത്തില്‍ ഭിന്നത; നാട്ടിക എംഎൽഎ സിസി മുകുന്ദൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി

Published : Jul 13, 2025, 03:50 PM IST
CC Mukundan

Synopsis

ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സി സി മുകുന്ദൻ.

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്ന് നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഇറങ്ങിപ്പോയി. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ട് പോകില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സി സി മുകുന്ദൻ പ്രതികരിച്ചു. 

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേശ് കുമാറിന്റെയും, ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെയും വി എസ് സുനിൽകുമാറിന്റെയും രാഷ്ട്രീയ വൈരാഗ്യമാണ് പുറത്താക്കലിന് കാരണം എന്നാണ് സി സി മുകുന്ദൻ ആരോപിക്കുന്നത്. സി സി മുകുന്ദൻ എംഎൽഎയുടെ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ നിയമസഭ അലവൻസ് സാമ്പത്തിക ക്രമക്കേടിൽ എംഎൽഎ മൊഴി നൽകുകയും, പാർട്ടി നേതാക്കൾ പരിഹരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിവാക്കാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലും നിന്നതാണ് വ്യക്തി വൈരാഗ്യത്തിന് കാരണമെന്ന് സി സി മുകുന്ദൻ ആരോപിക്കുന്നു.

അതിനിടെ, കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്. കെ ജി ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിച്ചു. ടി ആർ രമേഷ് കുമാറിനെ ജില്ലാ സെക്രട്ടറി ആക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ടി ആർ രമേഷ് കുമാർ, വി എസ് സുനിൽ കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ