നെടുമങ്ങാട് ലാന്‍ഡിങ് സേഫ് ആണെന്ന് മീനാങ്കൽ കുമാര്‍, 'പ്രതിഷേധ സ്വരങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് ഒറ്റക്കെട്ട്'

Published : Mar 20, 2026, 09:24 AM ISTUpdated : Mar 20, 2026, 09:49 AM IST
meenakal kumar

Synopsis

 നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുകള്‍ തണുപ്പിക്കാനുള്ള നീക്കവുമായി മീനാങ്കൽ കുമാര്‍. നെടുമങ്ങാട്ടെ കോണ്‍ഗ്രസ് നേതാക്കളുമായി മീനാങ്കൽ കുമാര്‍ കൂടിക്കാഴ്ച നടത്തി. മീനാങ്കൽ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ നെടുമങ്ങാട് കോണ്‍ഗ്രസിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുകള്‍ തണുപ്പിക്കാനുള്ള നീക്കവുമായി മീനാങ്കൽ കുമാര്‍. നെടുമങ്ങാട്ടെ കോണ്‍ഗ്രസ് നേതാക്കളുമായി മീനാങ്കൽ കുമാര്‍ കൂടിക്കാഴ്ച നടത്തി. മീനാങ്കൽ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ നെടുമങ്ങാട് കോണ്‍ഗ്രസിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെയാണ് ഡിസിസി ഭാരവാഹികളുമായി മീനാങ്കൽ കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. നെടുമങ്ങാട് ലാന്‍ഡിങ് സേഫ് ആണെന്നും ഇവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു.

 പ്രതിഷേധ സ്വരങ്ങള്‍ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പോടെ സിപിഐ അവസാനിക്കുമെന്നും താൻ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. എംഎൽഎമാര്‍ ബിജെപിയിൽ വരെ പോയി. അഴിമതിക്കെതിരായാണ് തന്‍റെ പോരാട്ടം. സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിൽ അടൂര്‍ പ്രകാശ് മാത്രമല്ല. ആരും സീറ്റ് വാങ്ങി തന്നതല്ല. കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയാണ് തീരുമാനിച്ചതെന്നും മീനാങ്കൽ കുമാര്‍ പറഞ്ഞു. സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗണ്‍സിൽ അംഗമായിരുന്ന മീനാങ്കൽ കുമാറിനെ കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചാണ് മീനാങ്കൽ കുമാര്‍ സിപിഐയിൽ നിന്ന് പുറത്തുവരുന്നത്. ഇതിനുപിന്നാലെയാണിപ്പോള്‍ കോണ്‍ഗ്രസിൽ ചേര്‍ന്ന മീനാങ്കൽ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേതൃത്വത്തിനെതിരെ ആര്‍ ചന്ദ്രശേഖര്‍; 'തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു, പാര്‍ട്ടിയിൽ എന്തും പറയാം എന്തും ചെയ്യാം എന്നുള്ള സാഹചര്യം'
കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും രണ്ട് തവണ എത്തും, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണയും കേരളം സന്ദര്‍ശിക്കും