നിതിന്റെ മരണം: ഡോ സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Published : Apr 27, 2026, 04:16 PM ISTUpdated : Apr 27, 2026, 05:41 PM IST
dr sangeetha nambiar

Synopsis

കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡോ സംഗീത നമ്പ്യാർ നേരിട്ടെത്തി ജാമ്യമെടുത്തത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാല് ഡോ സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം പ്രതിയായ എം കെ റാമിന് മുൻ‌കൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു.

പതിനേഴ് ദിവസത്തെ ഒളിവിന് ശേഷം നിതിൻ രാജിന്്റെ മരണത്തിൽ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിലെത്തി. രാവിലെ കണ്ണൂരിലെ എസിപി ഓഫീസിലെത്തിയ സംഗീതയെ എസിപിയുടെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. തെളിവുകളുടെ അഭാവത്തിൽ തലശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ജാതി അധിക്ഷേപം നടത്തിയില്ലെന്ന് സംഗീത അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ സംഗീത നമ്പ്യാരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാമിനായി സംസ്ഥാനത്തിന് പുറത്തും തെരച്ചിൽ തുടരുകയാണ്. മൂന്ന് സംഘങ്ങളായി കർണാടകയിലും ആന്ധ്രയിലുമാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തുന്നത്. റാമിന്റെ ഫോണ്‍ സ്വിച്ച് ഓഫെന്നാണ് വിവരം. ഇതിനിടെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഡോ റാം അടക്കം നിതിന്‍രാജിന്‍റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേ‍ഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന് ഹർജി കോടതി സ്റ്റേ ചെയ്തു
'ചക്ക വീണ് പാമ്പ് ചത്തു'; മൂർഖനെയാണ് വീട്ടുമുറ്റത്ത് ചത്ത നിലയിൽ കണ്ടെത്തിയത്