കേരളത്തിലാകെ 1800-ലധികം ഓണച്ചന്തകൾ 10 ദിവസത്തേക്ക്, ഗുണനിലവാരത്തിൽ ഒട്ടു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി

Published : Aug 27, 2025, 02:24 AM IST
Pinarayi Vijayan

Synopsis

സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1800 ലധികം ഓണച്ചന്തകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നു. വിലക്കുറവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ക്ഷേമ പെൻഷനുകളും ഓണക്കിറ്റുകളും വിതരണം ചെയ്യുന്നു.

തിരുവനന്തപുരം: സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ കേരളീയ ജീവിതത്തിന്റെ ഊഷ്മളതയും സമൃദ്ധിയും വിളിച്ചോതുന്ന ഓണക്കാലം വീണ്ടും വന്നെത്തി. ഈ ആഘോഷവേളയിൽ  സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ നമ്മൾ നടത്തുന്ന വിപണന മേളകൾ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.ഈ വർഷവും പതിവുപോലെ, കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഇവിടെ സജ്ജമായിക്കഴിഞ്ഞു. ഈ സഹകരണ സംഘങ്ങളിലൂടെ 1800-ലധികം ഓണച്ചന്തകളാണ് സംസ്ഥാനത്തുടനീളം 10 ദിവസത്തേക്ക് പ്രവർത്തിക്കുന്നത്.

സാധാരണ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, നമ്മുടെ സഹകരണ സംഘങ്ങളുടെ തന്നെ ഉൽപ്പന്നങ്ങളും ഈ ചന്തകളിൽ ലഭ്യമാക്കുന്നുണ്ട്. ഈ ഓണച്ചന്തകളിലെ വിലനിലവാരം നിങ്ങൾക്ക് നേരിട്ടറിയാൻ കഴിയും. ഉദാഹരണത്തിന്, പുറത്ത് കിലോയ്ക്ക് 40 രൂപയിലധികം വിലയുള്ള അരി ഇവിടെ 33 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, ചെറുപയർ 90 രൂപയ്ക്കും വെളിച്ചെണ്ണ 349 രൂപയ്ക്കും ലഭ്യമാകുന്നുണ്ട്. വിലക്കയറ്റത്തിന്റെ ഈ കാലത്ത് ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. ഈ വർഷം ഏകദേശം 300 കോടി രൂപയുടെ വിറ്റുവരവ് ഈ ഓണച്ചന്തകളിലൂടെ പ്രതീക്ഷിക്കുന്നു. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. AAY (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും 14 ഇനം ഓണക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും അധികമായി അരി ലഭ്യമാകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണെണ്ണ വിഹിതവും  ലഭ്യമാകും.

സർക്കാരിന്റെ ഈ ഇടപെടലുകൾ ഓണക്കാലം സമൃദ്ധമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇതിന്റെ ഭാഗമായി 60 ലക്ഷം കുടുംബങ്ങൾക്ക് 3200 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു.  നെൽകർഷകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടു കൊണ്ട് കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡി തുകയുടെ വിതരണം പൂർത്തിയാക്കി. ഇത് നമ്മുടെ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.കേരളത്തിന്റെ നിത്യജീവിതത്തിലെ ഓരോ ഘട്ടത്തിലും സഹകരണ മേഖല വലിയ പങ്കുവഹിച്ചിട്ടുണ്ട്.ആഘോഷവേളകളിലും സഹകരണ മേഖല ജനങ്ങൾക്ക് ഒപ്പമുണ്ടാകും.

ഈ ഓണം നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നിർവഹിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ   ജി ആർ അനിൽ ആന്റണി രാജു എം എൽ എ ,കൺസ്യൂമർ ഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, സഹകരണ സംഘം രജിസ്ട്രാർ ഡി  സജിത്ത് ബാബു,സഹകരണ ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഷെറിൻ എം എസ് എന്നിവർ സംബന്ധിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്