ഇന്ന് മകന്റെ പിറന്നാൾ, ഇരുവരും ഇഷ്ടത്തിലായിരുന്നു, കല്ല്യാണത്തിന് സമ്മതിച്ചതുമാണ്; പിന്നെന്തിന്...

Published : Apr 24, 2022, 03:48 PM ISTUpdated : Apr 24, 2022, 03:55 PM IST
ഇന്ന് മകന്റെ പിറന്നാൾ, ഇരുവരും ഇഷ്ടത്തിലായിരുന്നു, കല്ല്യാണത്തിന് സമ്മതിച്ചതുമാണ്; പിന്നെന്തിന്...

Synopsis

'രാവിലെ പാൽ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോൾ മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോൾ മുറിയിൽ നിന്ന് തീ‌യും പുകയും കണ്ടു'.

കൊല്ലങ്കോട്: കൊല്ലങ്കോട് പെൺകുട്ടിയെ വിളിച്ചുവരുത്തി തീകൊളുത്തി ഇരുവരും കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിന്റെ വീട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ‌23കാരനായ സുബ്രഹ്മണ്യനും 16കാരിയായ ധന്യയും തമ്മിൽ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാർക്കും അറിയാമായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ്സാസാൽ വിവാഹം ചെയ്തു നൽകാമെന്ന് സമ്മതിച്ചതായും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുവീട്ടുകാരും സംസാരിച്ച് തീരുമാനിച്ചതായിരുന്നു ഇവരുടെ കാര്യം. ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാൽ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോൾ മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോൾ മുറിയിൽ നിന്ന് തീ‌യും പുകയും കണ്ടു. നോക്കിയപ്പോൾ ഇരുവരിലും തീ ആളിപ്പടരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയില്ല- യുവാവിന്റെ അമ്മ പറഞ്ഞു.

രാവിലെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസി പറഞ്ഞു. ഓടിയെത്തിയപ്പോൾ പുകയും തീയും കണ്ടു. ഓടിയെത്തി വെള്ളമൊഴിച്ചു. ഇരുവരും പുറത്തിറങ്ങിയപ്പോൾ ദേഹമാസകലം പൊള്ളിയിരുന്നു.  ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതുമാണ്-അയൽവാസി പറഞ്ഞു. രാവിലെ ഏഴരക്കുള്ളിലാണ് ദാരുണസംഭവം. പെൺകുട്ടി വീട്ടിലെത്തിയത് യുവാവിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

പാലക്കാട് നിന്ന് പൊള്ളലേറ്റ ഇവരെ കൊച്ചിയിലേക്കാണ് ചികിത്സക്ക് കൊണ്ടുപോയത്. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.

ധന്യ പ്ലസ്ടു ഹയർസെക്കൻഡറി. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും