റാങ്ക് പട്ടിക നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം; ഇനിയും നിയമനം കിട്ടാതെ ഒന്നാം റാങ്കുകാർ

Published : Aug 11, 2020, 09:54 AM ISTUpdated : Aug 11, 2020, 10:40 AM IST
റാങ്ക് പട്ടിക നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം; ഇനിയും നിയമനം കിട്ടാതെ ഒന്നാം റാങ്കുകാർ

Synopsis

പഞ്ചായത്തുകളിലേക്കുള്ള ലൈബ്രേറിയൻമാരുടെ നിയമത്തിനായി 2016ലാണ് വിജ്ഞാപനമിറങ്ങിയത്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചതാണ്. നിയമനം മാത്രം നടന്നില്ല.

കൊല്ലം: പിഎസ്‍സി റാങ്ക് പട്ടിക നിലനില്‍ക്കെ പഞ്ചായത്തുകളില്‍ ലൈബ്രേറിയൻമാരുടെ പിന്‍വാതില്‍ നിയമനം തകൃതി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചശേഷം മാത്രം 355 താല്‍കാലിക ലൈബ്രേറിയൻമാരെയാണ് തിരക്കിട്ട് സ്ഥിരപ്പെടുത്തിയത്. റാങ്ക് പട്ടിക നിലവിലുള്ള കാര്യം അറിയില്ലെന്നാണ് പഞ്ചായത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം

പഞ്ചായത്ത് ലൈബ്രേറിയൻ പരീക്ഷയിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികകളിലെ ഒന്നാം റാങ്കുകാരാണ് വിദ്യയും രമ്യയും. പക്ഷേ ഇത് വരെ ജോലി കിട്ടിയിട്ടില്ല. നിയമനം നടക്കുമോ എന്നറിയാൻ തേരാ പാര കയറി ഇറങ്ങി നടക്കുകയാണ് ഇവർ. അപ്പോഴാണ് അറിഞ്ഞത്. റാങ്ക് പട്ടിക ഉള്ളകാര്യം പോലും അധികൃതര്‍ക്ക് അറിയില്ലായിരുന്നത്രേ. അതുകൊണ്ട് യോഗ്യത ഇല്ലാത്ത താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന്.

പഞ്ചായത്തുകളിലേക്കുള്ള ലൈബ്രേറിയൻമാരുടെ നിയമത്തിനായി 2016ലാണ് വിജ്ഞാപനമിറങ്ങിയത്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചതാണ്. നിയമനം മാത്രം നടന്നില്ല.

സംസ്ഥാനത്താകെ പഞ്ചായത്തുകളുടെ കീഴിൽ 978 ലൈബ്രറികളാണുള്ളത്. പഞ്ചായത്ത് ഭരണ സമിതികള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ഇഷ്ടക്കാരെ തിരുകി കയറ്റി സ്ഥിരപ്പെടുത്തുകയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി