'ജവാൻ റം', പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ, നാണക്കേടുണ്ടാക്കുന്നുവെന്ന് വിമുക്തഭടൻ നിവേദനത്തിൽ

Published : Aug 09, 2022, 11:30 PM IST
'ജവാൻ റം', പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ, നാണക്കേടുണ്ടാക്കുന്നുവെന്ന് വിമുക്തഭടൻ നിവേദനത്തിൽ

Synopsis

സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം. ഒരു വിമുക്ത ഭടനാണ് ധന വകുപ്പിന് നിവേദനം നൽകിയത്. നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണിപ്പോൾ.  

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം. ഒരു വിമുക്ത ഭടനാണ് ധന വകുപ്പിന് നിവേദനം നൽകിയത്. നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണിപ്പോൾ.  'ജവാൻ' എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് പരാതിയിൽ പറയുന്നത്. മദ്യം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സർക്കാർ സ്ഥാപനം ആയതിനാൽ പേര് മാറ്റാൻ ഉടൻ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ മദ്യത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെയും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ ജവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാൻഡ് നെയിം മാറ്റാൻ സർക്കാർ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ് ജവാൻ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉദ്പാപാദിപ്പിക്കുന്ന മദ്യ ബ്രാൻഡിന് വലിയ കേരളത്തിൽ പ്രചാരമുണ്ട്.

Read more: കോട്ടയത്ത് വൻ മോഷണം; വൈദികൻ്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു, വീട്ടിൽ മുളക് പൊടി വിതറിയ നിലയില്‍

നിലവിൽ നാല് ലൈനുകളിലായി 7500 കേസ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്.  1.50 ലക്ഷം കേസ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് ജവാൻ വിതരണം നടക്കുന്നത്. അതേസമയം ഉദ്പാദന ലൈനുകൾ കൂട്ടണമെന്ന്  ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

Read more: പന്തിരിക്കര ഇർഷാദ് വധക്കേസ്; മുഖ്യപ്രതി സ്വാലിഹിനെതിരെ വീണ്ടും കേസ്

ആറ് ലൈനുകൾ കൂടി വേണമെന്നാണ് ആവശ്യം.  നിർമാണം വർധിപ്പിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള മദ്യം എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ശുപാർശ നടപ്പിലായാൽ 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാനാകും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനിയുടെ കണക്ക്.   ഇത് സർക്കാറിന്റെ പരിഗണനയിലുമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ