'ലക്ഷ്യം വരും തലമുറ'; സ്വയം പര്യാപ്തത ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് മോദി, ബിപിസിഎൽ രാജ്യത്തിന് സമര്‍പ്പിച്ചു

Published : Feb 14, 2021, 05:04 PM ISTUpdated : Feb 14, 2021, 06:24 PM IST
'ലക്ഷ്യം വരും തലമുറ'; സ്വയം പര്യാപ്തത ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് മോദി, ബിപിസിഎൽ രാജ്യത്തിന് സമര്‍പ്പിച്ചു

Synopsis

നമസ്കാരം കൊച്ചി, നമസ്കാരം കേരളം എന്ന് പറഞ്ഞാണ് മോദി തന്‍റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. റോ റോ സർവീസ് വരുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.

കൊച്ചി: വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിസിഎൽ അടക്കമുള്ള 6100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. സ്വയം പര്യാപ്തതയിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചിൻ റിഫൈനറിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സെന്ന് മോദി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും 'സാഗരിക' വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നമസ്കാരം കൊച്ചി, നമസ്കാരം കേരളം എന്ന് പറഞ്ഞാണ് മോദി തന്‍റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. റോ റോ സർവീസ് വരുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. ഇടത്താവളം എന്ന നിലയിലല്ല സഞ്ചാരികൾ കൊച്ചിയിലേക്ക് വരുന്നത്. ഇവിടുത്തെ സംസ്കാരവും ചരിത്രവും മനസിലാക്കുന്നതിനു കൂടിയാണ്. സാഗരിക ക്രൂയിസ് ടെർമിനൽ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സഹായകരമാകും. നിലവിലെ സാഹചര്യം ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തണം. ടൂറിസത്തിൽ നമുക്ക് ഇനിയും ഏറെ പുരോഗതി നേടാനാകുമെന്നും മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനമെന്നാൽ റോഡുകൾ നിർമിക്കുക മാത്രമല്ല. വരും തലമുറയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുറമുഖ വികസനവും തീരദേശ വികസനവും സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഈ മേഖലയുടെ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് നിരവധി പദ്ധതികളുണ്ട്. കൊച്ചി മെട്രോ ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷൻ വഴി 50 ലക്ഷത്തോളം പേരെ രാജ്യത്തെത്തിച്ചു. ഇതിൽ വലിയൊരളവ് കേരളത്തിൽ നിന്നുള്ളവരാണ്. അവർക്കായി പ്രവർത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞു. ഇവർക്കായി ശബ്ദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. ഗൾഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്നും മോദി വ്യക്തമാക്കി. സ്വയം പര്യാപ്ത ഭാരതം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു