അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃത താമസം; കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ

Published : Jun 09, 2026, 08:43 AM IST
Kollam Bangladesh National Arrest

Synopsis

കൊല്ലത്ത് അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃത താമസിച്ച ബംഗ്ലാദേശികൾ പിടിയിൽ. കൊട്ടാരക്കര, നീണ്ടകര എന്നിവിടങ്ങളിൽ നിന്നാണ് ബംഗ്ലാദേശികൾ പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികൾ പിടിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ പിടിയിലാലായത്. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും നീണ്ടകരയിൽ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് നാലിൽ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്.

പാസ്പോർട്ട്, വിസ എന്നിവയടക്കം മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇല്ലാതെയാണ് ഇവർ എത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്.

ചാലക്കുടിയിൽ ഏഴ് വർഷം താമസിച്ച ശേഷമാണ് മൂന്നു വർഷം മുൻപ് കരുനാഗപ്പള്ളിയിലായത്. അവിടെ നിന്ന് ഒന്നരമാസം മുൻപ് നീണ്ടകരയിൽ എത്തി. പ്ലാഴ് വസ്തുകൾ ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പൗരത്വം മറച്ചുവെച്ച് അതിഥി തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്.

കൊട്ടാരക്കരയിലും സമാന രീതിയാണ് ഇവർ പിന്തുടർന്നത്. കരിക്കത്തെ ആക്രിക്കടയ്ക്ക് സമീപത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകളടക്കം രണ്ടിടത്തും നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു, എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം ചർച്ച ചെയ്യും
വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം