തിരുവനന്തപുരത്ത് ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ടത്: എല്ലാവർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

Published : Jul 14, 2026, 09:28 PM IST
Thiruvananthapuram

Synopsis

തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഓൺലൈൻ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിറ്റി പൊലീസിന്‍റെ ഈ തീരുമാനം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് സർവീസ് നടത്താൻ അനുമതിയുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ഓട്ടോ, ടാക്സികൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തി. രാത്രികാലങ്ങളിലടക്കം നഗരത്തിൽ സർവീസ് നടത്തുന്ന ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് തീരുമാനം. ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതില്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.

രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്‌സി, ഓട്ടോ, ടൂ വീലർ ഡ്രൈവർ/ റൈഡർ മാരും പൊലീസ് ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുമ്പോൾ നോൺ ഇൻവോൾവ്മെന്‍റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാധ്യസ്‌ഥരാണെന്ന് പൊലീസ് അറിയിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞയാഴ്ച നഗരത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽനിന്ന് ഓൺലൈൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ മോശമായി പെരുമാറാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ പട്ടികയിലുള്ളവരും ഡ്രൈവർമാരായി രാത്രികാലങ്ങളിൽ നഗരത്തിൽ ജോലി ചെയ്യുന്നത് മനസിലായത്. 

ഇതോടെയാണ് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നിയന്ത്രണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. പൊലീസിന്‍റെ മൊബൈൽ ആപ്പ് ആയ പോൾ അപ്പ് വഴി ഇതിനുള്ള അപേക്ഷ നൽകാം. പൊലീസ് അപേക്ഷ പരിശോധിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കും. നഗരത്തിൽ ഊബർ, റാപിഡോ തുടങ്ങി നിരവധി ഓൺലൈൻ ടാക്സി സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഭാഗമായി ബൈക്ക്, ഓട്ടോ, കാർ തുടങ്ങിയ സേവനങ്ങളാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടഞ്ചേരിയിൽ മരം പിഴുതുമാറ്റുന്നതിനിടെ അപകടം: 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു; വൻ നാശനഷ്ടം
'ബിനുവിന് വിലങ്ങ്, വിലങ്ങില്ലാതെ സുഗതൻ'; ഇരട്ടനീതിയുടെ തെളിവെന്ന് വി ജോയ്