ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കാനാക‌ാതെ പൊലീസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web Desk   | Asianet News
Published : Jan 12, 2022, 08:53 AM IST
ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കാനാക‌ാതെ പൊലീസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

നിഖിൽ പൈലിസെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇടുക്കി: ഇടുക്കി എൻജിനിയറിങ് കോളജ് (idukki engineering college)വിദ്യാർഥി ധീരജിനെ(dheeraj) കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. 
പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെടുക്കാനായില്ല. നിഖിൽ പൈലിസെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്

ധീരജിന്റെ മൃതദേഹം അർധ രത്രി പന്ത്രണ്ടരയോടെയാണ് ജന്മനാട്ടിൽ എത്തിച്ചത്. തൃച്ചംബരം പാലക്കുളങ്ങരയിലെ വീടിനു സമീപത്തെ പറമ്പിലേക്ക് മൃതദേഹം എത്തിച്ചു .ഇവിടെ പൊതുദർശനം നടത്തി. മൃതദേഹം എത്തിയത് പ്രതീക്ഷിച്ചതിലും അഞ്ചര മണിക്കൂർ വൈകി ആമെങ്കിലും നാട്ടുകാർ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ  കാത്തിരിന്നിരുന്നു. തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിലും പൊതുദർശനം നടത്തി.

അതസമം പ്രദേശത്തു കർശന ജാഗ്രത തുടരുകയാണ്.പൊതു ദർശനത്തിനു ശേഷം മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ സംസ്കരിക്കും 
ഇതിനായി 8 സെന്റ് ഭൂമി സിപിഎം വാങ്ങിയിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനിയും സഹിക്കാനാകില്ല, ഞങ്ങൾ സ്വിച്ച് ഓഫാക്കിയാൽ നിങ്ങളുടെ രാജ്യം മുഴുവൻ ഇരുട്ടിലാകും'; ബംഗ്ലാദേശിന് കത്തയച്ച് അദാനി ​ഗ്രൂപ്
ജല വകുപ്പ് ക്യാബിനറ്റ് ധാരണ ലംഘിച്ചു, തടസങ്ങൾ നീക്കുമെന്ന് മന്ത്രി രാജേഷ്; 'എലപ്പുള്ളി ബ്രൂവറി കേരളത്തിന് അനിവാര്യം, ഒരിഞ്ച് പിന്നോട്ടില്ല'