മഠത്തിൽ താമസിക്കണമെങ്കിൽ സഭാനിയമം അനുസരിക്കണം; ബിഷപ്പിനെതിരായ കേസിലെ മുഖ്യസാക്ഷിയുടെ സുരക്ഷ പിൻവലിച്ചു

Published : Feb 26, 2019, 07:44 PM IST
മഠത്തിൽ താമസിക്കണമെങ്കിൽ സഭാനിയമം അനുസരിക്കണം; ബിഷപ്പിനെതിരായ കേസിലെ മുഖ്യസാക്ഷിയുടെ സുരക്ഷ പിൻവലിച്ചു

Synopsis

മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസുകാരി മഠത്തിൽ താമസിച്ച് സുരക്ഷ നൽകുന്നതിൽ അസൗകര്യമുണ്ടെന്ന് കാണിച്ച് എഫ്സിസി അധികൃതർ നൽകിയ പരാതിയിലാണ് നടപടി.

കോട്ടയം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റർ ലിസി വടക്കേയിലിന്‍റെ പൊലീസ് സുരക്ഷ പിൻവലിച്ചു. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസ് മുവാറ്റുപുഴയിലെ മഠത്തിൽ താമസിച്ച് സുരക്ഷ നൽകുന്നതിൽ അസൗകര്യമുണ്ടെന്ന് കാണിച്ച് എഫ്സിസി അധികൃതർ നൽകിയ പരാതിയിലാണ് നടപടി. സിസ്റ്റർ ലിസി വടക്കേയിലിന് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി അറിയിച്ചു.

അതേസമയം മഠത്തിൽ താമസിക്കണമെങ്കിൽ സഭനിയമം അനുസരിക്കേണ്ടി വരുമെന്ന് എഫ്സിസി മദർ സുപ്പീരിയർ വ്യക്തമാക്കി. കൗൺസിൽ തീരുമാനം അനുസരിച്ച് വിജയവാഡ സഭാംഗമായ സിസ്റ്റർ ലിസി ഉടൻ ആന്ധ്രയിൽ എത്തണമെന്നും എഫ്സിസി അധികൃതർ അറിയിച്ചു. അതേസമയം എഫ്സിസി അധികൃതർ മഠത്തിൽ തടങ്കലിലാക്കിയെന്ന പരാതിയിൽ സിസ്റ്റർ ലിസി നൽകിയ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍