ഭാരം 700 ഗ്രാം, ജനനം 25ാം ആഴ്‌ചയിൽ; ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട കുരുന്നുജീവനെ കൈവിടാതെ കാത്തുരക്ഷിച്ച് വണ്ടാനം മെഡിക്കൽ കോളേജ്

Published : Aug 02, 2026, 10:33 AM IST
Alappuzha Medical college

Synopsis

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ 25-ാം ആഴ്ചയിൽ 700 ഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞിന് മൂന്നുമാസത്തെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച കുഞ്ഞ് 1.5 കിലോഗ്രാം ഭാരത്തോടെ ആശുപത്രി വിട്ടു. ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ പൂർണ്ണമായും സൗജന്യമായാണ് നൽകിയത്.

അമ്പലപ്പുഴ: ജനിക്കുമ്പോൾ വെറും 700 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന് മൂന്നുമാസം നീണ്ട വിദഗ്ധ പരിചരണത്തിലൂടെ പുതുജീവൻ നൽകി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്. 25-ാം ആഴ്ചയിൽ ജനിച്ച കുഞ്ഞിനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീവ്രപരിചരണത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാനായത്. ജനിച്ച ഉടൻ തന്നെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിന് അടിയന്തര ചികിത്സയും വെന്റിലേറ്റർ സഹായവും നൽകിയിരുന്നു. തുടർന്ന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിക്കുകയായിരുന്നു.

ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ, അക്യൂട്ട് കിഡ്നി ഇഞ്ചുറി, അണുബാധ തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും നിയോ നാറ്റോളജി ഐ.സി.യുവിൽ വിദഗ്ധസംഘം കുഞ്ഞിനെ പൂർണ്ണ നിയന്ത്രണത്തിലാക്കി. ഇതിനിടെ പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന 'റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി' എന്ന രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ലേസർ ചികിത്സയും ലഭ്യമാക്കി. ആശുപത്രി വിടുമ്പോൾ കുഞ്ഞിന്റെ ഭാരം 1.5 കിലോഗ്രാമായി വർദ്ധിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സയാണ് പൂർണ്ണമായും മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകിയത്.

ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റൊസാരിയോ, ന്യൂബോൺ ചീഫ് ഡോ. ലതിക, ഡോ. സൂസി, നിയോ നാറ്റോളജിസ്റ്റ് ഡോ. ടിസ്സ, ഹെഡ് സിസ്റ്റർ ഷീജ പി എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. പ്രതിസന്ധികളെ അതിജീവിച്ച് വിജയകരമായി ചികിത്സ പൂർത്തിയാക്കിയ സംഘത്തെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലക്ഷ്മി പി.എൽ അഭിനന്ദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി
'നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്'; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം