
തൃശ്ശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിരാഹാരം തുടങ്ങി. അതിസുരക്ഷ ജയിലിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്. കോടതിയിൽ ഹാജരാക്കുന്നതിനു പകരം വീഡിയോ കോൺഫറൻസിംഗ് സംവിധാനമാണ് ഇവിടെ രൂപേഷിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കാരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതും. ഈ സെൽ വിട്ട് ജയിൽ വളപ്പിലേക്ക് ഇറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്‍റെ പരാതി. എന്നാൽ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam