പിടിച്ചത് ലഹരിമരുന്നല്ല; ബ്യൂട്ടി പാർലർ ഉടമ ജയിലിൽ കിടന്നത് 72 ദിവസം, എക്സൈസിന് ഗുരുതര വീഴ്ച

Published : Jun 30, 2023, 06:38 PM ISTUpdated : Jun 30, 2023, 08:32 PM IST
പിടിച്ചത് ലഹരിമരുന്നല്ല; ബ്യൂട്ടി പാർലർ ഉടമ ജയിലിൽ കിടന്നത് 72 ദിവസം, എക്സൈസിന് ഗുരുതര വീഴ്ച

Synopsis

ചാലക്കുടിയിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ചാലക്കുടി സ്വദേശിനി ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എക്സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തൃശ്ശൂര്‍: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനിയായ സ്ത്രീ ജയിലിൽ കിടന്നത് 72 ദിവസമാണ്.

ചാലക്കുടിയിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ചാലക്കുടി സ്വദേശിനി ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എക്സൈസിന് കിട്ടിയത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയ എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇത് ലഹരിമരുന്നല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. നിലവിൽ കേസന്വേഷണം എക്സൈസിലെ ക്രൈംബ്രാഞ്ചിനാണ്. അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റിയിരുന്നു.

Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു