തരൂരിന് മുഖ്യമന്ത്രി സ്ഥാനമോഹമോ? യുഡിഎഫിൽ തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ പങ്കുവച്ച് ശശി തരൂർ

Published : Jul 09, 2025, 01:43 PM IST
Shashi Tharoor

Synopsis

27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്ന മോഹം മനസിലൊളിപ്പിക്കാതെ ശശി തരൂര്‍ എംപി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം സമൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെകെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനസമ്മിതിയെന്നും സര്‍വേയില്‍ പറയുന്നു. തരൂരിന്‍റെ നീക്കത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴാണ് ശശി തരൂരിന്‍റെ അടുത്ത പൂഴിക്കടകന്‍ വരുന്നത്. യുഡിഎഫ് അധികാരത്തില്‍ വരാന്‍ സാധ്യത കാണുന്നുവെന്ന വോട്ട് വൈബ് സര്‍വേ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചാണ് തരൂരിന്‍റെ നീക്കം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 28.3 ശതമാനം പേര്‍ ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗഹിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. 15.4 ശതമാനം മാത്രമാണ് വിഡി സതീശനുള്ള പിന്തുണ. യുഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് 27 ശതമാനം പേരും അഭിപ്രായപ്പെടുന്നു. എല്‍ഡിഎഫില്‍ കെകെ ശൈലജക്കാണ് ജനപിന്തുണ. 24 ശതമാനം പേര്‍ ശൈലജയെ പിന്തുണയ്ക്കുമ്പോള്‍ 17.5 ശതമാനം പേര്‍ മാത്രമാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നത്. സര്‍വേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ തരൂര്‍ ഷെയര്‍ ചെയ്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി പുകഞ്ഞു. പ്രതികരണത്തിന് നേതാക്കള്‍ തയ്യാറായില്ല.

സ്വകാര്യ ഗവേഷണ സ്ഥാപനം കേരളത്തില്‍ നടത്തിയ തരൂരിന് മുന്‍ഗണന പ്രവചിക്കുന്ന സര്‍വേ ഫലം ഇംഗ്ലിഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യത്തിലടക്കം ഹൈക്കമാന്‍ഡമായി കടുത്ത ഉരസലില്‍ കഴിയുന്നതിനിടെയാണ് തരൂരിന്‍റെ പുതിയ നീക്കം. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ച് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തരൂര്‍ നടത്തിയ നീക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്