'ബഹുമാനിക്കുന്നില്ല'; റാന്നിയില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

Published : Mar 06, 2022, 03:48 PM ISTUpdated : Mar 06, 2022, 09:43 PM IST
'ബഹുമാനിക്കുന്നില്ല'; റാന്നിയില്‍ പൊലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

Synopsis

സ്റ്റേഷനിലെ വിശ്രമ മുറിയിലിരിക്കുകയായിരുന്ന സുബിനെ അകാരണമായാണ് എസ്ഐ മർദ്ദിച്ചതെന്നാണ് പരാതി.

പത്തനംതിട്ട: റാന്നിയിൽ (Pathanamthitta Ranni) പൊലീസുകാരനെ (Police) എസ്ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുബിനാണ് എസ്ഐ എസ് കെ അനിലിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായാത്. പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലിരിക്കുകയായരുന്ന സുബിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. എസ്ഐ അനിൽ ചെകിടത്ത് അടിക്കുകയും കൈപിടിച്ച് തിരിച്ചെന്നുമാണ് സുബിന്‍റെ പരാതിയിൽ പറയുന്നത്. എസ്ഐക്ക് വേണ്ടത്ര ബഹുമാനം കൊടുക്കുന്നില്ലെന്ന് ആക്രോശിച്ചാണ് മർദ്ദിച്ചതെന്നും പരാതിയിലുണ്ട്. 

സംഭവം ഉണ്ടായതിന് പിന്നാലെ തന്നെ സുബിൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഡിവൈഎസ്പിക്കും പരാതി നൽകി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജൻ റാന്നി ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ സ്റ്റേഷന് ഉള്ളിൽ വച്ച് മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ പറയുന്നത്. അവധിയെടുത്ത് പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുബിൻ സ്റ്റേഷനിലെ ശിശു സൗഹൃദ മുറിയിൽ കിടക്കുന്നത് ഡ്യൂട്ടിയിലിണ്ടായിരുന്ന എസ്ഐ ചോദ്യം ചെയ്തത് മാത്രമാണെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.

  • ഗായത്രിയുടേത് അരുംകൊല, ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രവീൺ; അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  107 ആം നമ്പർ മുറിൽ ഒരു സ്ത്രീ  മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു.  ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു ഗായത്രിയുടെ മൃതദേഹം. മൽപ്പിടുത്തത്തിന്‍റെ ലക്ഷണങ്ങൾ  ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു

ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീണാണ്  മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാരയിരുന്നു ഇരുവരും. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടതെന്നാണ് സൂചന.

വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മരണവിവരം വിളിച്ച് അറിയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.  സംഭവസ്ഥലത്ത്  സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്