നിര്‍ണായക കണ്ടെത്തലുമായി എസ്ഐടി, ദ്വാരപാലക ശിൽപം കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടൽ, പോറ്റി നിര്‍മിച്ച് പീഠം അളവ് തെറ്റി തിരികെ കൊണ്ടുപോയി

Published : Jun 30, 2026, 08:03 AM IST
Sabarimala potty

Synopsis

തിരുവനന്തപുരത്തെ ദ്വാരപാലകശിൽപ്പത്തിന് കേടുപാട് വരുത്തിയതിന് പിന്നിൽ പോറ്റിയുടെ ഇടപെടലുണ്ടായതായി സൂചന. പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്, ഇതിൽ ഗൂഢാലോചന സംശയിച്ച് പ്രത്യേക അന്വേഷണ സംഘം കേസ് പുനരന്വേഷിക്കുകയാണ്.

തിരുവനന്തപുരം: ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടലുണ്ടായതായി വിവരങ്ങൾ. പോറ്റി നിർമ്മിച്ച പീഠം സ്ഥാപിക്കുന്നതിനിടെയിലാണ് ശിൽപ്പത്തിന് കേടുപാട് സംഭവിച്ചത്. പീഠത്തിന്റെ അളവ് കൃത്യമല്ലാത്തതിനെ തുടർന്ന് പോറ്റി ഇത് തിരികെ കൊണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

ശിൽപ്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ 2021 മുതൽ വീണ്ടും പാളി കടത്താൻ ശ്രമം തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്. ഏറെ നാളായി നീണ്ടുപോയ ഈ സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും സജീവമാകുന്നത് 2024 ലാണ്. 2024ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ഈ കേസിന്റെ ഫയൽ വീണ്ടും സജീവമായത് എന്നും വ്യക്തമാകുന്നു. ശിൽപ്പത്തിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോക്ടർ
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യം തേടി റിബേഷ് രാമകൃഷ്ണനും