പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം, കസ്റ്റംസിന് കത്ത്, വിവാദം

Published : Jan 06, 2021, 11:31 PM ISTUpdated : Jan 06, 2021, 11:34 PM IST
പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം, കസ്റ്റംസിന് കത്ത്, വിവാദം

Synopsis

നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി രാഷ്ട്രീയനിലപാടെടുക്കുകയാണെന്നാണ് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കുള്ള പരിരക്ഷ എങ്ങനെ അഡീഷണൽ പിഎയ്ക്ക് ഉണ്ടാകുമെന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്.

തിരുവനന്തപുരം: സ്പീക്കറുടെ പിഎയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കം വൈകിപ്പിക്കാൻ ശ്രമിച്ച് നിയമസഭാ സെക്രട്ടറിയേറ്റ്. പിഎയെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി കസ്റ്റസിന് കത്ത് നൽകി. റൂൾസ് ഓഫ് ബിസിനസ് 165-ാം വകുപ്പ് പ്രകാരമാണ് ഇത്തരമൊരു അനുമതി വേണ്ടതെന്നാണ് കത്ത്. സ്പീക്കറുടെ പിഎ അയ്യപ്പനോട് നാളെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കെയാണ് നീക്കം. ഇതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നിയമസഭാംഗം കെ സി ജോസഫ് രംഗത്തെത്തി.

നിയമസഭ ചേരുമ്പോൾ എംഎൽഎമാരെ ചോദ്യം ചെയ്യാനാണ് സാധാരണ ഗതിയിൽ സ്പീക്കറുടെ അനുമതി വേണ്ടത്. എന്നാൽ സഭാ സമ്മേളനം ആരംഭിക്കും മുമ്പെ ഇത്തരമൊരു നിയമപരിരക്ഷ സ്പീക്കറുടെ സ്റ്റാഫിനുണ്ടോ എന്ന സംശയത്തിലാണ് കസ്റ്റംസ്. കത്തിൽ നിയമോപദേശം തേടിയശേഷമായിരിക്കും കസ്റ്റംസിന്‍റെ തുടർ നടപടി.

നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി രാഷ്ട്രീയനിലപാടെടുക്കുകയാണെന്നാണ് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കും എംഎൽഎമാർക്കും ഉള്ള പരിരക്ഷ എങ്ങനെ അഡീഷണൽ പിഎയ്ക്ക് ഉണ്ടാകുമെന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്. പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന വാദം ആശ്ചര്യകരമാണെന്നും, ഇത് നഗ്നമായ ചട്ടലംഘനമാണെന്നും കെ സി ജോസഫ് ആരോപിക്കുന്നു.

കെ സി ജോസഫിന്‍റെ പോസ്റ്റ് ഇങ്ങനെ:

ചട്ടം 165 ഇങ്ങനെ:

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി