
തിരുവനന്തപുരം:
കൊവിഡ് മരണങ്ങളിൽ ( covid death) നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ (guidlines). ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടർമാർക്കാണ് അപേക്ഷ നൽകേണ്ടത്.
വലിയ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കൊവിഡ് നഷ്ടപരിഹാരത്തെ സംബന്ധിച്ച മാര്‍ഗ രേഖ തയ്യാറായത്. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്ര സർക്കാർ അരലക്ഷം രൂപ ആശ്വാസ ധനം നൽകാമെന്ന് പറഞ്ഞത്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്.
എങ്ങനെയാണ് കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത്?
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 24965 മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ പല വിധ കാരണങ്ങളാല്‍ ചേര്‍ക്കാൻ വിട്ട് പോയതും ഒഴിവാക്കിയതുമായ 8500 മരണങ്ങളും ഉള്‍പ്പെടുത്തും. അതായത് ഇനിയും മരണ സംഖ്യ കൂടും. നഷ്ടപരിഹാരം നൽകാൻ 170 കോടി രൂപയോളം രൂപ വേണം എന്നാണ് കരുതുന്നത്. സംസ്ഥാന കേന്ദ്രത്തിന്‍റെ സഹായം കൂടി ചോദിച്ചുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam