കൊവിഡ് മരണം: നഷ്ടപരിഹാരം 50,000 രൂപ; സംസ്ഥാന മാർഗനിർദേശം തയാറായി, ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

Published : Sep 30, 2021, 09:29 AM ISTUpdated : Sep 30, 2021, 12:29 PM IST
കൊവിഡ് മരണം: നഷ്ടപരിഹാരം 50,000 രൂപ; സംസ്ഥാന മാർഗനിർദേശം തയാറായി,  ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

Synopsis

ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

തിരുവനന്തപുരം:

കൊവിഡ് മരണങ്ങളിൽ ( covid death) നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ (guidlines). ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടർമാർക്കാണ് അപേക്ഷ നൽകേണ്ടത്.

വലിയ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കൊവിഡ് നഷ്ടപരിഹാരത്തെ സംബന്ധിച്ച മാര്‍ഗ രേഖ തയ്യാറായത്. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്ര സർക്കാർ അരലക്ഷം രൂപ ആശ്വാസ ധനം നൽകാമെന്ന് പറഞ്ഞത്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്.

എങ്ങനെയാണ് കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത്?

  • കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഉറ്റബന്ധു മരണ രജിസ്ട്രേഷൻ രേഖകള്‍ സഹിതമാണ് അപക്ഷേിക്കേണ്ടത്.
  • ഒക്ടോബര്‍ പത്ത് മുതല്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാം..പരമാവധി ഓണ്‍ലൈനായി ആപേക്ഷ സമര്‍പ്പിക്കണം.
  • ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
  • ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്ക് പ്രത്യേക സംവിധാനം ഉണ്ടാകും.
  • കൊവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കൊവിഡ് മരണങ്ങളായി കണക്കാക്കും.
  • കളക്ടര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയായിരിക്കും അപേക്ഷ സംബന്ധിച്ച തീരുമാനം എടുക്കുക. ഡിഎംഒ , എഡിഎം ഡോക്ടര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
  • നല്‍കുന്ന അപേക്ഷയില്‍ ഒരു മാസത്തിനകം തീരുമാനം എടുത്തിരിക്കണം.
  • പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരം ഉണ്ടാകും.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 24965 മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ പല വിധ കാരണങ്ങളാല്‍ ചേര്‍ക്കാൻ വിട്ട് പോയതും ഒഴിവാക്കിയതുമായ 8500 മരണങ്ങളും ഉള്‍പ്പെടുത്തും. അതായത് ഇനിയും മരണ സംഖ്യ കൂടും. നഷ്ടപരിഹാരം നൽകാൻ  170 കോടി രൂപയോളം രൂപ വേണം എന്നാണ് കരുതുന്നത്. സംസ്ഥാന കേന്ദ്രത്തിന്‍റെ സഹായം കൂടി ചോദിച്ചുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍