വിദ്യാർത്ഥി സമരം; കൊല്ലം ട്രാവൻകൂർ മെഡിസിറ്റി കോളേജ് രണ്ടാഴ്ച അടച്ചിടും, പ്രശ്നങ്ങള്‍ പരിഹരിക്കും

Published : Jun 04, 2022, 05:06 PM ISTUpdated : Jun 04, 2022, 05:09 PM IST
 വിദ്യാർത്ഥി സമരം; കൊല്ലം ട്രാവൻകൂർ മെഡിസിറ്റി കോളേജ് രണ്ടാഴ്ച അടച്ചിടും, പ്രശ്നങ്ങള്‍ പരിഹരിക്കും

Synopsis

വിദ്യാർത്ഥികളും, കോളേജ് മാനേജ്‌മെന്റുമായും പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്. മോശം ഭക്ഷണമാണ് നൽകുന്നതെന്ന് ആരോപിച്ചു മെഡിസിറ്റിയിലെ വിദ്യാർഥികൾ ഇന്ന് ക്ലാസ്‌ ബഹിഷ്‌കരിച്ചു സമരം ചെയ്തിരുന്നു. 

കൊല്ലം: കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ച കോളേജ് അടച്ചിടും. ഹോസ്റ്റൽ മെസിലെ പ്രശ്നങ്ങൾ ഈ സമയത്തിനുള്ളിൽ പരിഹരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.

വിദ്യാർത്ഥികളും, കോളേജ് മാനേജ്‌മെന്റുമായും പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്. മോശം ഭക്ഷണമാണ് നൽകുന്നതെന്ന് ആരോപിച്ചു മെഡിസിറ്റിയിലെ വിദ്യാർഥികൾ ഇന്ന് ക്ലാസ്‌ ബഹിഷ്‌കരിച്ചു സമരം ചെയ്തിരുന്നു. മികച്ച ഭക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടാണ് സമരം. മെസ്സിലെ ഭക്ഷണം  കഴിച്ച  12 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ  ദിവസങ്ങളിൽ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്. 

ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. . എന്നാൽ അനാവശ്യ സമരമാണിതെന്നും വിദ്യാർത്ഥികൾക്ക് നല്ല ഭക്ഷണമാണ് നല്കുന്നതെന്നുമാണ് കോളേജ് മാനേജ്‌മെന്റിന്റെ പ്രതികരണം.

Read Also: പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ

ഇടുക്കിയിലെ പൂപ്പാറ കൂട്ട ബലാൽസംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ (Pooppara Gang rape Case). പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശി മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയതത്. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ ആറു പേരെ മുൻപ് അറസ്റ് ചെയ്തിരുന്നു. 

പൂപ്പാറയിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി മുമ്പും പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതാരാണെന്ന് പെൺകുട്ടി മൊഴി നൽകിയില്ല. തുടർന്ന് ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിംഗിലാണ് സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവും, ഖേം സിംഗും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. 

മഹേഷ് കുമാർ യാദവ് ഇയാളുടെ പൂപ്പാറയിലെ മുറിയിൽ വച്ചും ഖേം സിങ്ങ് പൂപ്പാറയിൽ വച്ചുമാണ് പീഡിപ്പിച്ചത്. ഇതനു ശേഷമാണ് പൂപ്പാറ സ്വദേശികളായ ആറംഗ സംഘം പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം നടത്തിയത്. മുമ്പ് പീഡിപ്പവരെ കണ്ടെത്താൻ മൂന്നു പേരുടെയും മൊബൈൽ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. (കൂടുതല്‍ വായിക്കാം...)

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം