'തലവേദന' സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

Published : Jun 04, 2022, 04:48 PM ISTUpdated : Jun 04, 2022, 04:49 PM IST
'തലവേദന' സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

Synopsis

ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്.

തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ  നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പൊലീസിന് ബാധ്യതയായിരുന്നു. പൊലീസുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിടികൂടിയ കഞ്ചാവ് അനുമതിയോടെ കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനിച്ചത്. 

പരിശോധനക്കായി കയറിയ എക്സൈസ് ഉദ്യോ​ഗസ്ഥനെയും കൊണ്ട് കഞ്ചാവ് സംഘം കുതിച്ചു, സംഭവം പാലക്കാട്

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഞ്ചാവ് പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോയി. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. പിന്നീട് കൊഴിഞ്ഞാമ്പറയിൽ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദിൽ, ജേക്കബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി