Syro Malabar Church|കുർബാന ഏകീകരണം വേണ്ട; സീറോമലബാർ സഭ അങ്കമാലി രൂപതയിലേക്ക് വിശ്വാസികളുടെ മാർച്ച്

Web Desk   | Asianet News
Published : Nov 14, 2021, 10:42 PM IST
Syro Malabar Church|കുർബാന ഏകീകരണം വേണ്ട; സീറോമലബാർ സഭ അങ്കമാലി രൂപതയിലേക്ക് വിശ്വാസികളുടെ മാർച്ച്

Synopsis

പൊലീസ് അകമ്പടിയോടെ നാലു പ്രതിനിധികള്‍ സഭാ ആസ്ഥാനത്തെത്തി നിവേദനം സമര്‍പ്പിച്ചു

കൊച്ചി: സീറോമലബാർ സഭയുടെ കുര്‍ബാന ഏകീകരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എർണാകുളം അങ്കമാലി രൂപതയിലെ വിശ്വാസികളുടെ പ്രതിനിധികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു നടത്തി. നവംബര്‍ 28 മുതല്‍ ഏകീകരിച്ച കുര്‍ബാന രീതി നിലവില്‍ വരാനിരിക്കെയാണ് പ്രതിക്ഷേധം. ആര്‍ച്ചു ബിഷപ് ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ട് പത്തുപേരടങ്ങുന്ന പ്രതിനിധികള്‍ക്ക് നിവേദനം നൽകണമെന്ന് വിശ്വാസികള്‍ ആവശ്യപെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല.

ഒടുവില്‍ പൊലീസ് അകമ്പടിയോടെ നാലു പ്രതിനിധികള്‍ സഭാ ആസ്ഥാനത്തെത്തി നിവേദനം സമര്‍പ്പിച്ചു. ഏകീകരിക്കാനുള്ള തീരുമാനം നവംബര്‍ ഇരുപതിന് മുമ്പ് ഉപേക്ഷിച്ചില്ലെങ്കില്‍ പുരോഹിതര്‍ക്കൊപ്പം പരസ്യസമരം തുടങ്ങുമെന്നാണ് വിശ്വാസികളുടെ മുന്നറിയിപ്പ്.

കുർബാന ഏകീകരണം: സിനഡ് തീരുമാനത്തിനെതിരെ വീണ്ടും അങ്കമാലി അതിരൂപതയിലെ വൈദികർ

തൃശൂരിലും പുതിയ കുർബാനാ രീതിക്ക് എതിർപ്പ്, മാറ്റം അംഗീകരിക്കില്ലെന്ന് വൈദികർ, ബിഷപ്പിനെ കണ്ടു

കുർബാന ഏകീകരണം: അസത്യ പ്രചാരണം നടക്കുന്നു,തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന: സിറോമലബാർ സഭ മീഡിയ കമ്മീഷൻ

കുർബാന ഏകീകരണം; സിനഡിനെതിരെ വൈദികർ, കർദ്ദിനാളിന്റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്നും പ്രഖ്യാപനം

എതിർപ്പുകൾ തള്ളി സിറോ മലബാർ സഭ; കുർബാന ഏകീകരിക്കാൻ തീരുമാനം, നടപ്പാക്കുക ഡിസംബർ മുതൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ
'തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ ലീഗ് രംഗത്തിറക്കി'; കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ്