ആളയാറിൽ നിന്ന് അധികജലം എടുക്കൽ; പ്രതിഷേധം ആവ‍ർത്തിച്ച് കോൺഗ്രസ്, പ്രശ്നം സ‍ർക്കാ‍ർ ഗൗരവമായി കാണുന്നില്ല

Published : Sep 06, 2022, 06:32 AM ISTUpdated : Sep 06, 2022, 06:44 AM IST
ആളയാറിൽ നിന്ന് അധികജലം എടുക്കൽ; പ്രതിഷേധം ആവ‍ർത്തിച്ച് കോൺഗ്രസ്, പ്രശ്നം സ‍ർക്കാ‍ർ ഗൗരവമായി കാണുന്നില്ല

Synopsis

ചിറ്റൂ‍‍ർ മേഖലയെ വരൾച്ചയിലേക്ക് നയിക്കുന്ന പദ്ധതിയെ സ‍ർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു

പാലക്കാട് : തമിഴ്നാട് നടപ്പിലാക്കുന്ന ഒട്ടൻഛത്രം പദ്ധതിയെ കേരളം ഗൗരവമായി കാണുന്നില്ലെന്ന് ആരോപണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പോലും പറമ്പിക്കുളം ആളിയാ‍ർ കരാർ ലംഘനം കേരളം ഉന്നയിച്ചില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ആളിയാ‍‍ർ അണക്കെട്ടിൽ നിന്നും 120 കി.മീ. അകലെയുള്ള ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് പദ്ധതിയിടുന്നത്. എന്നാൽ, ആളിയാറിനും ഒട്ടൻ ഛത്രത്തിനുമിടയിൽ മറ്റ് രണ്ട് ഡാമുകൾ കൂടിയുണ്ട്. തിരുമൂ‍ർത്തി ഡാമും അമരാവതി ഡാമും. ഇവയിൽ നിന്ന് വെള്ളമെടുക്കാതെയാണ് തമിഴ്നാട് ആളിയാറിനെ ആശ്രയിക്കുന്നത്. 

ഇത് കേരളത്തിന് അ‍‍ർഹതപ്പെട്ട ജലം കിട്ടാതെയാക്കും എന്നാണ് വിമ‍‍ർശകരുടെ വാദം.ചിറ്റൂ‍‍ർ മേഖലയെ വരൾച്ചയിലേക്ക് നയിക്കുന്ന പദ്ധതിയെ സ‍ർക്കാർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

പ്രളയ ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത് എന്ന മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ വാദത്തേയും നേതാക്കൾ വിമ‍ർശിച്ചു.വേനൽകാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നില‍നിർത്താനും ചിറ്റൂ‍ർ മേഖലയിൽ രണ്ടാംവിളയിറക്കാനും ആളിയാറിലെ ജലം അനിവാര്യാണ്. രണ്ടും മുടങ്ങുമെന്നാണ് നിലവിലെ പ്രധാന ആശങ്ക.

കോമറിനിലെ ചക്രവാതചുഴി ഓണം വെള്ളത്തിലാക്കുമോ? മഴ അതിതീവ്രവാകും; 4 ജില്ലകളിൽ റെ‍ഡ് അല‍ർട്ട്, 3 ജില്ലയിൽ ഓറഞ്ച്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും
പ്രിജി ശശിധരൻ പ്രിജി കണ്ണൻ ആയി, ഗുരുതര ആക്ഷേപവുമായി ശ്രീനാദേവി കുഞ്ഞമ്മ; എം ജി കണ്ണന്‍റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനെന്ന് കുറിപ്പ്