വീട് പോവാതിരിക്കാൻ സജി ചെറിയാൻ കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് മന്ത്രി

Published : Mar 23, 2022, 03:51 PM ISTUpdated : Mar 23, 2022, 03:56 PM IST
വീട് പോവാതിരിക്കാൻ സജി ചെറിയാൻ കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് മന്ത്രി

Synopsis

പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ അലൈൻമെന്‍റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു.

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ വേണ്ടി ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളെയും മന്ത്രി സജി ചെറിയാൻ തള്ളിക്കളഞ്ഞു. അലൈൻമെന്‍റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ടു നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറ‍ഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു. 

പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ അലൈൻമെന്‍റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഒരു ഇടപെലും നടത്തിയിട്ടില്ലെന്നും വീടും സ്ഥലം പാലിയേറ്റീവ് സൊസൈറ്റിക്കായി നൽകാൻ തീരുമാനിച്ചതാണെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവന. 

നേരത്തെയും അലൈൻമെന്‍റ് മാറ്റാൻ രാഷ്ട്രീയ ഇടപെടലുണ്ടായതായി ആരോപണങ്ങളുയർന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചിയിലും സമര സമതി അംഗങ്ങൾ സമാന ആരോപണം ഉന്നയിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രത്തോട് പറഞ്ഞു, കേട്ടില്ല; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം
'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല': വി ഡി സതീശൻ