
തൊടുപുഴ: തൊടുപുഴ കരിമണ്ണൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍. കവര്‍ച്ചാ ശ്രമത്തിനുശേഷം ട്രെയിന്‍മാർഗം കേരളം വിടാന്‍ ശ്രമിച്ച ഇവരെ കാഞ്ഞാങ്ങാടു നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു.
ആസാം നാഗവോണ്‍ സ്വദേശികളായ ജിന്നത്ത് അലി, അസിസ് ഉള്‍ഹക്ക്, തുമിറുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. കവര്‍ച്ചാ ശ്രമം പുറത്തായതോടെ ആസാമിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ കാഞ്ഞാങാടുവെച്ച് റെയില്‍വെ പോലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. മോബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് സഹായിച്ചത്.
വാഹന പരിശോധനയ്ക്കിടെ എക്സൈസിനെ കണ്ട് പരുങ്ങി; കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ
പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു. കൂടുതല്‍ കവര്‍ച്ചക്ക് പ്രതികള്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയം പോലിസിനുണ്ട്. ഇതെകുറിച്ചും അന്വേഷണം തുടങ്ങി.. മെയ് പതിനോന്നിന് പുലര്‍ച്ചെ മുന്നു മണിയോടെ പ്രതികള‍് എടിഎം കുത്തിതുറന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, തുടര്‍ന്ന് തോട്ടടുത്ത ക്ഷേത്ര ഭണ്ടാരം തുറക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
ഗതാഗത തടസത്തെ തുടർന്ന് വാക്കുതർക്കം; നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ കസ്റ്റഡിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam