കെഎസ്ഇബിയടക്കം ഊർജ മേഖലയിലെ മൂന്ന് പൊതുമേഖലാ സ്ഥാനങ്ങളുടെ ഒരു വർഷത്തെ നഷ്ടം 1853 കോടി: സിഎജി റിപ്പോർട്ട്

Published : Jun 10, 2021, 08:45 PM IST
കെഎസ്ഇബിയടക്കം ഊർജ മേഖലയിലെ മൂന്ന് പൊതുമേഖലാ സ്ഥാനങ്ങളുടെ ഒരു വർഷത്തെ നഷ്ടം 1853 കോടി: സിഎജി റിപ്പോർട്ട്

Synopsis

019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ സംസ്ഥാനത്തെ  ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടി നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. 

തിരുവനന്തപുരം: 2019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ സംസ്ഥാനത്തെ  ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടി നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. കെഎസ്ഈബിയുടെ വീഴ്ചക്കെതിരെ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശമുണ്ട്. 

നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ലെന്നും നെല്‍കര്‍ഷകര്‍ക്ക് ന്യാമായ വില കിട്ടിയില്ലെന്നും നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു  ഊര്‍ജ്ജമേഖലയില്‍ മൂന്ന് പൊതുമഖലസ്ഥാപനാങ്ങളാണഉള്ളത്. ഇതില്‍ കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസസ്ട്കചര്‍  ഫിനാന്‍സ് കോര്‍പറേഷനും, കിനെസ്കോ പവര്‍ ആന്‍റ് യൂട്ടിലിറ്റീസും ലാഭം നേടിയപ്പോള്‍ കെഎസ്ഈബി മാത്രം നശ്ടം വരുത്തി. 

ജലവൈദ്യുതി ഉത്പാദന നയം പാലിക്കുന്നതിലേയും,  വേനല്‍മാസങ്ങളിലെ പീക്ക് അവറുകളില്‍ അധിക വൈദ്യുതി ആവശ്യകത അനുസരിച്ച് ഉത്പാദനം നടത്തുന്നതിലെ പരാജയവും മൂലം 25.31 കോടിക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു. 

കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ പ്രശനം പരിഹാരം നീണ്ടതു മൂലം 52.16 കോടിയുടെ വൈദ്യതി വാങ്ങേണ്ടി വന്നു. യന്ത്രങ്ങളുടെ അനുചിതമായി പരിപാലനം മൂലം വൈദ്യുതി ഉത്പാദന നശ്ടമുണ്ടായി. 269 കോടിയുടെ അധികച്ചെലവും ഉണ്ടായി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി വേണ്ടത് കേന്ദ്രാനുമതി; ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് വലിയ കടമ്പ കടന്നുവെന്ന് മന്ത്രി; വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കണ്ടെത്തി
അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്, 500ലേറെ പേര്‍ക്ക് ആശ്വാസം!