
തൃശൂർ: ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി തൃശ്ശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി. റാലി ഉദ്ഘാടനം ചെയ്ത തൃശ്ശൂർ എം പി ടി എൻ പ്രതാപൻ പടിഞ്ഞാറേക്കോട്ട മുതൽ തെക്കേഗോപുര നട വരെ ട്രാക്ടർ ഓടിച്ചത് കൗതുകമായി. കേന്ദ്ര സർക്കാരിനോട് പോരാടി ഇപ്പോഴും സമരം തുടരുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഐഎൻടിയുസി പ്രവർത്തകർ ട്രാക്ടറുകളുമായി റോഡിലിറങ്ങിയത്.
മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിലായിരുന്നു പരിപാടി. പടിഞ്ഞാറേക്കോട്ട മുതൽ തെക്കേഗോപുര നട വരെ അഞ്ച് കിലോമീറ്ററോളം ടി എൻ പ്രതാപൻ ട്രാക്ടറോടിച്ചത് റോഡരികിലുള്ളവർ നോക്കി നിന്നു. 50 ഓളംലം ട്രാക്ടറുകളാണ് നിരത്തിലിറങ്ങിയത്. ജയ് കിസാൻ ജയ് കിസാൻ, നരേന്ദ്രമോദി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതാപൻ ട്രാക്ടറിലേക്ക് കയറിയത്.
ആരെന്ത് ഗൂഢാലോചന നടത്തിയാലും കേരളം മുഴുവൻ കർഷകർക്കൊപ്പം നിൽക്കുമെന്ന് ടി എൻ പ്രതാപൻ. എംപിക്ക് ലൈസൻസ് ഉണ്ടോ എന്ന ചോദ്യത്തിന് ലൈസൻസ് ഉണ്ടെന്നും താൻ ഏറെ നാളായി വാഹനമോടിക്കുന്നയാളാണ് എന്നുമായിരുന്നു പ്രതാപന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam