
മലപ്പുറം: പൊള്ളാച്ചി വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് കേരളം. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. വാത്തയറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. എല്ലാ അധ്യാപകരും കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ വളരെ സഹകരണത്തോടുകൂടിയാണ് പ്രവർത്തിച്ചിരുന്നതെന്നും. നാടിനെ സംബന്ധിച്ച് ഈ ദുരന്തം ബാക്കിയാക്കിയിരിക്കുന്നത് തീരാനഷ്ടമാണ്. സ്കൂളിൻറെ എല്ലാ പ്രവത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന ആളാണ് പ്രധാന അധ്യാപികയായ അജിത ടീച്ചർ. റിട്ടയർ ചെയ്യുന്നതിന് മുന്നെ തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്ന ആളാണ് ടീച്ചർ എന്നും മുൻ പഞ്ചായത്ത് പ്രസിഡൻറ് പ്രതികരിച്ചു.
1. അജിത 54 ( പ്രധാനാധ്യാപിക) - പുലാമന്തോൾ സ്വദേശി
2. റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി
3. സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി
4. ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി
5. മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി
6. സാജിത 45 - ആയ - പാങ്ങ് സ്വദേശി
7. ഷക്കീല 37 - പാങ്ങ് - അധ്യാപിക
8. റുഖിയ 39 - മജീദിന്റെ ഭാര്യ
9. ഹിഷാം 12 - സുഹറയുടെ മകൻ
10.ഷഹദിൻ 11 - സാജിതയുടെ മകൻ
11. മുഹമ്മദ് ഫാസിത്ത് - ട്രാവലർ ഡ്രൈവർ
12. നൗഷാദ് 39 - ഡ്രൈവർ,സ്കൂൾ
14. മസ്നീൻ 11
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam