എസ്കോർട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ലെന്ന് സതീശൻ; കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് എപ്പോൾ പറഞ്ഞെന്നും ചോദ്യം

Published : May 17, 2026, 06:47 PM IST
V.D. Satheesan

Synopsis

പുതിയ കാർ വാങ്ങില്ലെന്നും സുരക്ഷാ വാഹനങ്ങൾ കുറയ്ക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയതായും മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാധ്യമങ്ങളോട് ചോദ്യവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. എന്താ കറുത്ത കാറിന് കുഴപ്പം. ഈ സഹചര്യത്തിൽ പുതിയ കാർ വാങ്ങിയാൽ അത് തെറ്റായ സന്ദേശം നൽകും. ഏത് വണ്ടിയാണോ ലഭ്യം അത് ഉപയോഗിക്കും. പുതിയ കാര്‍ വാങ്ങിയാൽ ആരും ഒന്നും പറയില്ല. പക്ഷേ അത് തെറ്റായ സന്ദേശമാകും. 10,000 കിലോ മീറ്റോറോ ഒരു ലക്ഷം കിലോ മീറ്ററോ ഓടിയ വണ്ടിയാണേലും അത് സ്വീകരിക്കും. ഭയങ്കര ലാളിത്യമുള്ളയാളാണെന്ന് അവകാശപ്പെടുന്നില്ല. ഫുൾ കോൺവോ ഉണ്ടാവില്ല. എസ്കോർട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ല. മൂന്ന് വണ്ടികൾ കൂടുതല്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചവരെ തെറ്റ് പറയില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ കേന്ദ്രമടക്കം നോക്കുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. കേരള കോൺഗ്രസിൽ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വമ്പൻ സർപ്രൈസുകളായാണ് കൽപ്പറ്റ എം എൽഎ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എംഎൽഎ റോജി എം ജോണും മന്ത്രി പട്ടികയിലേക്കെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റ നീക്കം, ആസൂത്രിതമായി കെസി പക്ഷത്തിന്‍റെ വെട്ടൽ; വിഡിഎസ് മന്ത്രിസഭയിൽ സർവ്വം കെസി മയം; സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം
5 മന്ത്രി, ഒരാൾക്ക് ടേം വ്യവസ്ഥ, ഔദ്യോഗിക പ്രഖ്യാപനം നടത്തി മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി, ഷാജി, ബഷീർ, ഗഫൂർ, ഷംസുദ്ദീൻ, പിന്നീട് പാറക്കൽ അബ്ദുള്ള