തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെയുമാണ് പൊലീസ് കള്ളക്കേസ് എടുത്തത്.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാറിനും കടവിൽ റഷീദിനും എതിരെ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ കേസില്‍ പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് വിഎം സുധീരൻ. പൊലീസ് നടപടി തെറ്റാണ്. നടപടികൾ പുനപരിശോധിക്കേണ്ടതുണ്ട്. കേസിൽ നിന്നും സെൻകുമാർ പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെയുമാണ് പൊലീസ് കള്ളക്കേസ് എടുത്തത്.
സെൻകുമാറിന്‍റെ പരാതിയിൽ വാദിയെ പ്രതിയാക്കി പൊലീസ്; മാധ്യമപ്രവർത്തകര്‍ക്കെതിരെ കള്ളക്കേസ്
കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ നടത്തിയ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ കടവിൽ റഷീദ് പരാതി നൽകിയെങ്കിലും നാലു ദിവസം പിന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതിനിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.
മാധ്യമപ്രവർത്തകരായ കള്ളകേസ്: കേരള പൊലീസ് യോഗിയുടെ പൊലീസിനോട് മത്സരിക്കുന്നെന്ന് ടി ആസിഫ് അലി
പിന്നാലെ എതിർപരാതിയുമായി സെൻകുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പിജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പി ജി സുരേഷ് കുമാറിനെതിരെയും കടവിൽ റഷീദിനെതിരെയും കേസ് എടുത്തത്.