പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി വിഎസിന്‍റെ മകൻ; 'ഇത് സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം'

Published : May 04, 2026, 03:47 PM IST
V A Arunkumar

Synopsis

കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരണവുമായി വി എ അരുൺകുമാർ. പരാജയം സ്വയം പരിശോധനയ്ക്കുള്ള അവസരമാണെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷം കനത്ത തിരിച്ചടി നേരിട്ടതിൽ പ്രതികരിച്ച് വി എസിന്‍റെ മകൻ വി എ അരുൺകുമാർ. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരമാണ്. ജനഹിതം തിരിച്ചറിയാനും ജനങ്ങൾക്കായി കരുത്തോടെ പ്രവർത്തിക്കാനും പാര്‍ട്ടിക്ക് കഴിയട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അരുൺ ഫേസ്ബുക്കിൽ കുറിച്ചു.

വിജയികൾക്ക് ഹാർദ്ദവമായ അഭിനന്ദനങ്ങൾ നേര്‍ന്ന അരുൺകുമാർ, നമ്മുടെ നാടിന്‍റെ ഭൂപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടുള്ള വികസനവും ജാതിമത- കച്ചവട താൽപര്യങ്ങൾക്കതീതമായി നാടിന്റെ ക്ഷേമ -ഐശ്വര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്.

അതേ സമയം, അമ്പലപ്പുഴയിലെ വോട്ടുകളിലെ വൻ ഭൂരിപക്ഷത്തിന് പിന്നാലെ ജി സുധാകരൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കിയവർക്കുള്ള മറുപടിയാണിതെന്ന് ആദ്യ പ്രതികരണം. കുറെ പേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയാണിത്. ജനകീയ സ്വതന്ത്രൻ ആയിട്ടാണ് ആണ് താൻ മത്സരിച്ചതെന്നും ഏറ്റവും വലിയ മതേതര പാർട്ടി ആയ കോൺഗ്രസ് പിന്തുണച്ചുവെന്നും ജി സുധാകരൻ. മുസ്ലിം ലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിം സമുദായം പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌ പിന്തുണ തണൽ ആയി പരിരക്ഷ നൽകിയെന്നും എല്ലാ പ്രവർത്തനവും നടത്തിയത് കോൺഗ്രസ്‌ ആണെന്നും ജി സുധാകരന്റെ പ്രതികരണം. പണം മുടക്കിയതും കോൺഗ്രസ്‌ തന്നെയാണ്. സിപിഎം പ്രവർത്തകരെ ആരും നിയന്ത്രിക്കാനില്ലെന്നും കന്നുകാലികളെ അഴിച്ചുവിട്ടത് പോലെ കുറെ എണ്ണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചു. ചെറ്റക്കുടികളിൽ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് തവണ ജയം, ഇക്കുറി കൈവിട്ട് കോതമം​ഗലവും, വിജയം ഷിബു തെക്കുംപുറത്തിന്
എറണാകുളം സ്വന്തമാക്കി യുഡിഎഫ്; ടിജെ വിനോദിന് തകര്‍പ്പൻ ജയം