കോൺ​ഗ്രസിൽ തർക്കം തുടങ്ങി, തലസ്ഥാനം വിട്ടൊരു കളിയില്ല; വിജിലൻസ് ക്ലീൻ ചിറ്റിന് പിന്നാലെ വിഎസ് ശിവകുമാർ

Published : Feb 10, 2026, 10:09 AM IST
Congress flag

Synopsis

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി വി.എസ് ശിവകുമാർ അവകാശവാദം കടുപ്പിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും സീറ്റ് കിട്ടിയേ തീരൂ എന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. 

തിരുവനന്തപുരം: കോൺഗ്രസിൽ തിരുവനന്തപുരം സീറ്റിനായി പിടിവലി. തിരുവനന്തപുരം സെൻട്രലിൽ അവകാശവാദവുമായി വിഎസ് ശിവകുമാർ രം​ഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ശിവകുമാർ സീറ്റ് ആവശ്യം കടുപ്പിക്കുന്നത്. നാളുകളായി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് ശിവകുമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിനായി തുടക്കത്തിൽതന്നെ പിടിവലി തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ശിവകുമാർ. സീറ്റ് കിട്ടിയേ തീരുവെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്. 

മറ്റെവിടെ താൻ മത്സരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. പാറശാല മണ്ഡലത്തിൽ ശിവകുമാറിനെ നേതൃത്വം പരി​ഗണിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. തിരുവനന്തപുരം സെൻട്രലിൽ കെ. മുരളീധരനെ ഇറക്കാനാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. സിറ്റിങ് എംഎൽഎ ആന്റണി രാജു അയോ​ഗ്യനായ സാഹചര്യത്തിൽ എൽഡിഎഫ് ആരെ തീരുമാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോൺ​ഗ്രസിന്റെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശിവകുമാർ തള്ളി. സിപിഎമ്മിന്റെ സൈബർ വിഭാ​ഗമാണ് ഇത്തരത്തിലൊരു ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മരണ സുബിനെ പൂട്ടാൻ പൊലീസ്, കാപ്പ നടപടികൾ വേഗത്തിലാക്കി; അന്വേഷണസംഘം വിപുലീകരിച്ചു
വാക്കുകൾക്ക് മൂർച്ച കൂട്ടി ജോസ് കെ മാണിയും മാണി സി കാപ്പനും; എംഎൽഎ പരാജയമെന്ന് ജോസ്, വികസനം മുടക്കിയെന്ന് തിരിച്ചടിച്ച് മാണി സി കാപ്പൻ