
ബത്തേരി: വേനൽ കനത്തതോടെ കാട്ടുതീ ഭീഷണിയിലാണ് വയനാട്ടിലെ വനമേഖലകൾ. ഫയർ ലൈൻ തെളിച്ചും ഏറുമാടങ്ങളിൽ കാവലിരുന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് വനപാലകർ.
വേനൽ ചൂടിൽ വയനാട്ടിലെ വനമേഖലകളിൽ കാട്ടുതീ പടരുകയാണ്. മൃഗങ്ങൾക്കും വനത്താൽ ചുറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളിലും ഭീഷണി ഉയർത്തുന്നു. ഇതോടെയാണ് അഗ്നി ബാധ ചെറുക്കുന്നതിനായി കൂടുതൽ ഫയർ വാച്ചർമാരെ വനത്തിനുള്ളിൽ നിയോഗിച്ചത്. കാട്ടുതീ പെട്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടി ഏറുമാടങ്ങളിൽ കാവൽ ഇരുന്നാണ് നിരീക്ഷണം. വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ ബേണിങ്ങ്, ഫയർ ബ്രേക്ക് തുടങ്ങിയ മാർഗങ്ങളിലൂടെ കാട്ടുതീ തടയാനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
കർണാടകയോട് ചേർന്ന് കിടക്കുന്ന ഫോറസ്റ്റ് റേഞ്ചുകളിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ആധുനിക സംവിധാനങ്ങളുടെ കുറവ് മിക്കയിടങ്ങളിലും ഉണ്ട്. വയനാട്ടിലെ അഗ്നിരക്ഷാ സേനയിൽ ജീവനക്കാരുടെ കുറവും വെല്ലുവിളി ഉയർത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam