വയനാട്ടിലും അപകടക്കെണി; മെഡിക്കൽ കോളേജിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ, പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു

Published : Jul 05, 2025, 11:56 AM IST
wayanad medical college dangerous

Synopsis

മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണ്

മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിൽ. കോളേജിന്‍റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണ്. 

കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച പഴയ പേവാർഡ് കെട്ടിടം ചോർന്നൊലിക്കുകയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ കൗമാരക്കാരുടെ കൗൺസിലിംഗ് സെൻററും ജീവനക്കാരുടെ മുറികളും പ്രവർത്തിക്കുന്നുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് പോകാൻ ഉപയോഗിക്കുന്നതും ഇതേ കെട്ടിടമാണ്. സൂപ്രണ്ടിന്‍റെ കാര്യാലയം പല ഭാഗങ്ങളും പൊളിഞ്ഞ നിലയിലാണ്. കെട്ടിടങ്ങളുടെ അപകടാവസ്ഥ ആശുപത്രി വികസന സമിതി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

മാനന്തവാടി ജില്ലാ ആശുപത്രിയാണ് വയനാട് മെഡിക്കൽ കോളേജായി ഉയര്‍ത്തിയത്. മെഡിക്കൽ കോളേജിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ പ്ലബിങിലടക്കം തകരാറുണ്ടെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പ്ലബിങിലെ തകരാര്‍ മൂലം കഴിഞ്ഞ ദിവസം കെട്ടിടത്തിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. ഇതിനിടെയാണ് പഴയ കെട്ടിടങ്ങളും അപകടഭീഷണിയായി തുടരുന്നത്. വയനാട് മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന ആരോപണം ശക്തമാണ്.

മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടവും തകര്‍ച്ചയുടെ വക്കിൽ

മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടവും തകർച്ചയുടെ വക്കിലാണ്. ബലക്ഷയമുള്ള കെട്ടിടത്തിലാണ് മൂന്ന് നിലയുള്ള അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. പുതിയ സമുചയം പണിയാൻ കേന്ദ്ര സർക്കാർ 9 കോടി രൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. കിടത്തി ചികിത്സ ഉൾപ്പെടെ നിയന്ത്രിച്ചാണ് നിലവിൽ ബലക്ഷയം ഉള്ള കെട്ടിടത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.

ഇതിനിടെ, കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കട്ട വെയ്റ്റിംഗ് KERALA STATE -1'; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ, പ്രതികൾ ഒളിവിൽ