രണ്ടാഴ്ച്ച അതീവ ജാഗ്രത, രോഗവ്യാപനത്തിന് സാധ്യത; ക്യൂ ആർ കോഡ് സംവിധാനം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

Published : Sep 03, 2020, 08:22 PM IST
രണ്ടാഴ്ച്ച അതീവ ജാഗ്രത, രോഗവ്യാപനത്തിന് സാധ്യത; ക്യൂ ആർ കോഡ് സംവിധാനം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

Synopsis

''ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു. എന്നാല്‍ പേന എടുക്കാന്‍ മടിച്ച് പലരും വിവരങ്ങള്‍ നല്‍കിയില്ല.''

തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞുള്ള രണ്ടാഴ്ച  അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു, എന്നാല്‍ ചിലയിടങ്ങളിൽ വീഴ്ചയുണ്ടായി. വീഴ്ചകള്‍ പരിഹരിക്കാന്‍ കോഴിക്കോട് പരീക്ഷിച്ച ക്യൂ ആർ കോഡ് സംവിധാനം കൊണ്ട് വരേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഓണാഘോഷത്തിന് പിന്നാലെ  പുതിയ ക്ലസർ ഉണ്ടാവാനും രോഗവ്യാപനവും ഉണ്ടാവാനും സാധ്യത ഏറെയാണ്.  ജാഗ്രത എന്നത് സോഷ്യൽ വാക്‌സിൻ എന്ന രീതിയിൽ  തുടരണം.  ലോകഡൗൺ ഇളവുകൾ വന്നതോടെ തിരക്ക് വർധിച്ചു.  ഇളവുകളോടെപ്പം വ്യക്തിപരമായ ജാഗ്രത അനിവാര്യമാണ്.  രോഗ പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി മാറേണ്ടതുണ്ട്.  അടുത്ത രണ്ടാഴ്ച നാം വലിയ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓണക്കാലത്ത് കടകളും ഷോപ്പിങ് മാളുകളും നിയന്ത്രണം പാലിച്ചു. എന്നാല്‍ പേന എടുക്കാന്‍ മടിച്ച് പലരും വിവരങ്ങള്‍ നല്‍കിയില്ല. ഇത്  കടകളില്‍ വന്നു പോയ എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമായി. ഇത് വലിയ വീഴ്ചയാണ്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വേണം. ഇതിനായി കോഴിക്കോട് പരീക്ഷിച്ച ക്യൂ ആർ കോഡ് സംവിധാനം കൊണ്ടു വരേണ്ടിവരും. അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ വിവരങ്ങള്‌ എളുപ്പത്തില്‍ കൈമാറാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയ സംഭവം: സ്വാഭാവിക നടപടിയെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്
അമൃത് ഭാരത് എക്സ്പ്രസ് സർവീസ്: അവഗണിച്ചോ റെയിൽവെ? നാഗർകോവിൽ-മംഗളൂരു സർവീസിൽ മലബാറിലെ യാത്രക്കാർക്ക് അതൃപ്തി