ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ, നിങ്ങൾ പിരിച്ചതല്ലേ...; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറ്റി വൈറലായി പാരഡി ഗാനം; പിന്നിൽ പ്രവാസി കൂട്ടായ്മ

Published : Apr 07, 2026, 03:28 PM IST
congress parody

Synopsis

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ ഒരു പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. വയനാട് ദുരന്തബാധിതർക്കുള്ള പിരിവിനെ ആസ്പദമാക്കിയുള്ള ഈ ഗാനം കല കുവൈറ്റ് പ്രവർത്തകരാണ് തയ്യാറാക്കിയത്. എൽഡിഎഫ് പ്രചാരണ വേദികളിൽ ഗാനം വലിയ സ്വീകാര്യത നേടുന്നുണ്ട്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ വൈറലായി കോണ്‍ഗ്രസിന് എതിരെയുള്ള പാര‍ഡി പാട്ട്. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള കോണ്‍ഗ്രസ് പിരിവും തുടര്‍ന്നുള്ള ആക്ഷേപങ്ങളുമാണ് പാരഡി ഗാനത്തിനുള്ള വരികളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാമലയിൽ വാഴുന്ന പൊൻവിളക്കേ എന്ന ഭക്തി ഗാനത്തിന്‍റെ ഈണത്തിലാണ് ഈ പാരഡി ഗാനം ഉള്ളത്. കല കുവൈറ്റ് അബ്ബാസിയ മേഖല പ്രവർത്തകർ പുറത്തിറക്കിയ പുതിയ തെരഞ്ഞെടുപ്പ് പാര‍ഡി ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.

നാടൻ പാട്ടിന്‍റെ തനതായ ഈണവും താളവും കോർത്തിണക്കി തയ്യാറാക്കിയ പാരഡി ഗാനത്തിന്‍റെ വരികൾ എഴുതിയത് അബ്ബാസിയ കെ യൂണിറ്റ് അംഗം സെബിൻ ആന്‍റണിയാണ്. കേരളത്തിലെ എൽഡിഎഫ് പ്രചരണ വേദികളിൽ ഗാനം ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പ്രവാസ ലോകത്തിരുന്നാണെങ്കിലും നാടിന്‍റെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ തങ്ങളുടേതായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗാനം ഒരുക്കിയതെന്ന് കല കുവൈറ്റ് പ്രവർത്തകർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രചാരണത്തിൽ 'പോറ്റിയെ കേറ്റിയെ' എന്ന പാര‍ഡി ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി യുഡിഎഫ് പ്രചാരണം നടന്നിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. എന്നാല്‍ പാട്ടുമായുള്ള പ്രചാരണം തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതികരിച്ചു. പോറ്റികേറ്റിയെ പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല, നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ല, ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടത്തേയ്‍ക്ക് ചായുമോ, അതോ വലതുമാറുമോ തൃശൂര്‍?, നിര്‍ണ്ണായകമായി എൻഡിഎയും
ഇഎംഎസിന്‍റെ കെണിയിൽ വീണ സിപിഐ; വീഴാതെ കേരളാ കോണ്‍ഗ്രസ്! 1965ൽ നടന്നത്