
പട്ടാമ്പി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പട്ടാമ്പി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥിയായി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി വിമത സ്ഥാനാർത്ഥിയായി മത്സരിക്കും. അടുത്ത ദിവസം തന്നെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ പട്ടാമ്പിയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച റിയാസ് മുക്കോളിയെ ഇത്തവണ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കി ടി.പി. ഷാജിയെ പ്രഖ്യാപിച്ചതാണ് പ്രാദേശിക നേതൃത്വത്തെയും യുവാക്കളെയും ചൊടിപ്പിച്ചത്.
മണ്ഡലത്തിൽ സജീവമായിരുന്ന റിയാസ് മുക്കോളിക്കുള്ള പിന്തുണ പരസ്യമായി പ്രകടിപ്പിച്ചാണ് ഷാഫി പട്ടാമ്പി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎയായ മുഹമ്മദ് മുഹ്‌സിനെതിരെ (എൽഡിഎഫ്) ശക്തമായ മത്സരം കാഴ്ചവെക്കാൻ ഒരുങ്ങുന്ന യുഡിഎഫിന്, സ്വന്തം പാളയത്തിലെ ഈ വിള്ളൽ വലിയ തിരിച്ചടിയാകും. വോട്ടുകൾ ഭിന്നിക്കുന്നത് എൽഡിഎഫിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. വിമത നീക്കത്തിൽ നിന്ന് ഷാഫി പട്ടാമ്പിയെ പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam