Murder Attempt: വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടു ; തീയിട്ട ആൾ മരിച്ചു

Published : Mar 29, 2022, 05:56 AM ISTUpdated : Mar 29, 2022, 11:20 AM IST
Murder Attempt: വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടു ; തീയിട്ട ആൾ മരിച്ചു

Synopsis

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും. 

കോഴിക്കോട്:  വളയത്ത് (cvalayam)പെൺകുട്ടിയെ തീ (fire)കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ(murder attempt) യുവാവ് പൊള്ളലേറ്റ് മരിച്ചു(youth burned to death) . വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള രത്നേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സംഭവം. ആക്രമണ ശ്രമത്തിനിടെ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. യുവതിയും ഇലക്ട്രീഷ്യനായ രത്നേഷും തമമ്മിൽ നേരത്തെ തന്നെ പരിചയമുള്ളവരായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും.

മൂലമറ്റത്ത് വെടിയേറ്റ് മരിച്ചത് ഇസ്രായേലിൽ മരിച്ച സൗമ്യയുടെ ബന്ധു, ദുരിതം തീരാതെ കുടുംബം

ഇടുക്കി: മൂലമറ്റത്ത് ഫിലിപ്പ് മാർട്ടിൻറെ വെടിയറ്റ് സനൽ മരിച്ചതോടെ (Moolamattom Shootout) കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗവും ആശ്രയവുമാണ് ഇല്ലാതായത്. ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൌമ്യയുടെ അമ്മയുടെ സഹോദരൻറെ മകനാണ് മരിച്ച സനൽ.

കഴിഞ്ഞ വർഷം മെയ് പതിനൊന്നിനാണ് സൌമ്യ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൌമ്യയുടെ മരണത്തിന് ഒരു വർഷമാകുന്നതിനു മുമ്പേയാണ് ഈ കുടുംബത്തെ തേടി രണ്ടാമത്തെ ദുരന്ത മെത്തിയ കീരിത്തോടു കാരെയാണ് കണ്ണീരിലാഴത്തി. സൗമ്യയുടെ അമ്മയുടെ സഹോദരൻ സാബുവിൻറെയും വത്സലയുടെയും മകനാണ് സനൽ. സൌമ്യ മരിച്ചപ്പോൾ എല്ലാത്തിനുമായി ഓടി നടന്നിരുന്നവരിൽ പ്രധാനിയായിരുന്നു. സനലിൻറെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കീരിത്തോട് ടൗണില്‍ ആകയുള്ള ഒന്നര സെൻറ് സ്ഥലത്തെ കൊച്ചു വിട്ടിലാണ് സനലും അച്ചനമ്മമാരും താമസിച്ചിരുന്നത്. അച്ഛന്‍ സാബു രോഗിയുമാണ്.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞ ഒരുവര്‍ഷമായി മൂലമറ്റത്തുള്ള ഒരാളുടെ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് പണം ആവശ്യമായി വന്നാല്‍ മറ്റ് ബസുകളില്‍ വീട്ടിലേക്കു കൊടുത്തയയ്ക്കും. വിവാഹാലോചനകള്‍ നടക്കുന്നതിനിടെ മരണ വാർത്തയെത്തിയത് ബന്ധുക്കളെ ഏറെ ദുഖത്തിലാഴ്ത്തി. വീടിരിക്കുന്നിടത്ത് സ്ഥലമില്ലാത്തതിനാൽ ഒരു കിലോമീറ്ററോളം അകലെ അമ്മാവൻറെ പുരയിടത്തിലായിരുന്നു സംസ്താരം. സഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് സനലിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു, അഞ്ചാംപ്രതിയുടെ ശിക്ഷ ശരിവെച്ചു


കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ (Sivaprasad Murder) പ്രതികളായ ആറ് ഡിഎച്ച്ആർഎം പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് എന്ന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂർ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രൻ, ചെറിയന്നൂർ സ്വദേശി മധു, വർക്കല സ്വദേശി സുര, അയിരൂർ സ്വദേശി പൊന്നുമോൻ എന്നിവരെയാണ് വെറുതെവിട്ടത്. വിചാരണക്കോടതി ഇവർക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

സംഘടനയെ ജനശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 6 പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഡിഎച്ച്ആർഎം എന്ന സംഘടനയെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമാണ് പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അയിരൂർ യുപി സ്കൂളിന് സമീപം നടന്ന സംഭവത്തിൽ ശിവപ്രസാദിന്‍റെ കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്. പ്രതികൾക്ക് കൊല്ലപ്പെട്ട ശിവപ്രസാദിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി