ലീ​ഗിൻ്റെ സിറ്റിം​ഗ് എംഎൽഎമാരിൽ പ്രവ‍ർത്തന മികവില്ലാത്തവരെ മാറ്റണമെന്ന് യൂത്ത് ലീ​ഗ്

Published : Jan 22, 2021, 09:04 PM IST
ലീ​ഗിൻ്റെ സിറ്റിം​ഗ് എംഎൽഎമാരിൽ പ്രവ‍ർത്തന മികവില്ലാത്തവരെ മാറ്റണമെന്ന് യൂത്ത് ലീ​ഗ്

Synopsis

യോഗ്യത കൃത്യമായി വിലയിരുത്തിവേണം എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനെന്ന് യൂത്ത് സംസ്ഥാന അധ്യക്ഷൻ മുൻവറലി തങ്ങൾ

മലപ്പുറം: മുസ്ലീം ലീഗ്  സിറ്റിംഗ് എം.എല്‍.എമാരില്‍ പ്രവര്‍ത്തന മികവില്ലാത്തവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന്  യൂത്ത് ലീഗ് നേതൃത്വം. പ്രവര്‍ത്തന മികവില്ലാത്ത എം.എല്‍.എമാരെ വീണ്ടും സ്ഥാനാര്‍ത്ഥികളായി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കരുത്. ഇത്തവണ  യു.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍  ചോദിച്ചു വാങ്ങണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തദ്ദേശഭരണ തെരെഞ്ഞെടുപ്പിലേതുപോലെ  മൂന്നു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ നിയമസഭാ തെരെഞ്ഞെടുപ്പില്‍  പൂര്‍ണമായും ഒഴിവാക്കണമെന്ന് യൂത്ത് ലീഗ് പറയുന്നില്ല. എന്നാല്‍ യോഗ്യത കൃത്യമായി വിലയിരുത്തിവേണം എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കാൻ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മുൻകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ അവസരം നല്‍കണം. 

അത് ഉറപ്പാക്കല്‍ തന്‍റെ ഉത്തരവാദിത്വമാണെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഇത്തവണ മുസ്ലീം ലീഗ് വാങ്ങിയെടുക്കണം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും ഉമ്മൻചാണ്ടി നേതൃത്വമേറ്റെടുത്തതും യു.ഡി.എഫിന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗ്   തെരെ‍ഞ്ഞെടുപ്പ് കാമ്പയില്‍ അടുത്തമാസം ഒന്നിന് മഞ്ചേശ്വരത്തുനിന്നും തുടങ്ങുമെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി
പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം