
വാഷിംഗ്ടണ്‍: പതിനാല്‍ വയസ്സുകാരന്‍റെ മുഖത്തെ ബാസ്കറ്റ് ബോളിന്‍റെയത്രയും വലിപ്പത്തിലുളള മുഴ നീക്കം ചെയ്യാനൊരുങ്ങി അമേരിക്കയിലെ ഡോക്ടര്‍മാര്‍. പോളിയോസ്റ്റോറ്റിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന രോഗമാണ് ഇമ്മാനുവല്‍ സയാസിന് .
മകനെ കാണിക്കാത്ത ആശുപത്രികളില്ലെന്ന് പിതാവ് നോയല്‍ സയാസ് പറയുന്നു. നാല് വയസ്സ് മുതലാണ് ഇമ്മാനുവലിന്‍റെ മുഖത്ത് ഈ മുഴ വളര്‍ന്നുതുടങ്ങിയത്. 11-ാം വയസ്സിലാണ് തന്‍റെ മൂക്കിന് സമീപത്ത് ഒരു കുരു വരുന്നതായി ഇമ്മാനുവല്‍ ശ്രദ്ധിച്ചത്. പക്ഷേ നിസാരമെന്ന് കരുതിയ കുരു വളര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ ഏകദേശം പത്ത് പൌണ്ട് ഭാരമുണ്ട് ഇമ്മാനുവലിന്‍റെ തലയ്ക്ക്.
മുഖഭാഗം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ മുഴ വളര്‍ന്നുകഴിഞ്ഞു. വായിലൂടെ മാത്രമാണ് ഈ പതിനാല്‍ വയസ്സുകാരന്‍ ശ്വസിക്കുന്നത്. കാഴ്ച ശക്തിയുണെങ്കിലും വലിയ മുഴ മറയായി നല്‍ക്കുന്നത് കാഴ്ചയ്ക്ക് തടസമാകുന്നു.
അമേരിക്കയിലെ ഡോ. റോബേര്‍ട് മാക്സിന്‍റെ കീഴിലുളള ഡോകടര്‍മാരാണ് ഇമ്മാനുവലിന്‍റെ വലിയ മുഴ നീക്കം ചെയ്യാനൊരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam