പരാതി ലഭിച്ച് 100 മിനിറ്റിൽ നടപടി; 'വിജിലന്റായി സി-വിജിൽ', കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കലക്ടർ

Published : Apr 21, 2024, 09:57 PM ISTUpdated : Apr 21, 2024, 09:59 PM IST
പരാതി ലഭിച്ച് 100 മിനിറ്റിൽ നടപടി; 'വിജിലന്റായി സി-വിജിൽ', കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽ നിന്നാണെന്ന് കലക്ടർ

Synopsis

ചാത്തന്നൂര്‍, ചവറ, കൊട്ടാരക്കര മണ്ഡലങ്ങളില്‍ ഓരോന്ന് വീതം പരാതികളിലാണ് അന്വേഷണ നടപടികള്‍ നടത്തി വരുന്നതെന്നും കലക്ടര്‍.

കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് രൂപീകരിച്ച 'സി-വിജില്‍' ആപ്പ് അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എന്‍. ദേവിദാസ്. സാധാ സമയവും 'വിജിലന്റായ' ടീമിനെയാണ് പരാതി പരിഹാരത്തിനായി ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. 

'11,621 പരാതികളാണ് ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നിന്നായി ലഭിച്ചത്. ഇതില്‍ 11,368 പരാതികള്‍ ശരിയെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു കഴിഞ്ഞു. 250 പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. മൂന്ന് കേസുകളില്‍ അന്വേഷണ നടപടികള്‍ നടത്തി വരുന്നു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നാണ് (2,083). കഴമ്പുണ്ടെന്ന് കണ്ടെത്തിയ മുഴുവന്‍ പരാതികളും മണ്ഡലത്തില്‍ പരിഹരിച്ചിട്ടുണ്ട്. പരാതി ലഭിച്ചു 100 മിനിറ്റിനകം പരിഹരിക്കപ്പെടുകയാണ് എന്ന സവിശേഷതയാണ് ശ്രദ്ധേയം.' പ്ലേ സ്റ്റോര്‍, ആപ്പ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം  ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാം എന്നും കലക്ടര്‍ അറിയിച്ചു

മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍, പരിഹരിച്ചു കഴിഞ്ഞവ എന്ന ക്രമത്തില്‍ ചുവടെ: 

ചടയമംഗലം -1234, 1205
ചാത്തന്നൂര്‍ -900, 895
ചവറ -1279, 1225
ഇരവിപുരം -648, 635
കരുനാഗപ്പള്ളി -2083, 2057
കൊല്ലം -1054, 1028
കൊട്ടാരക്കര -1129, 1120
കുണ്ടറ -537, 513
കുന്നത്തൂര്‍ -671, 662
പത്തനാപുരം -1001, 994
പുനലൂര്‍ -1085, 1034.

ചാത്തന്നൂര്‍, ചവറ, കൊട്ടാരക്കര മണ്ഡലങ്ങളില്‍ ഓരോന്ന് വീതം പരാതികളിലാണ് അന്വേഷണ നടപടികള്‍ നടത്തി വരുന്നതെന്നും കലക്ടര്‍ അറിയിച്ചു.

ഇനി കൊച്ചി തിളങ്ങും, 'വർഷം ലാഭം 11 കോടി', തീരുമാനം പ്രഖ്യാപിച്ച് മേയർ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു