അനിയനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് കുടുക്ക പൊട്ടിച്ച പണവുമായി വീട്ടിൽ നിന്നിറങ്ങി; അളകനന്ദയ്ക്കായി തിരച്ചിൽ

Published : Jan 06, 2024, 09:17 PM ISTUpdated : Jan 06, 2024, 10:00 PM IST
അനിയനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് കുടുക്ക പൊട്ടിച്ച പണവുമായി വീട്ടിൽ നിന്നിറങ്ങി; അളകനന്ദയ്ക്കായി തിരച്ചിൽ

Synopsis

പെൺകുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് ബാഗും തൂക്കി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. പെൺകുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് ബാഗും തൂക്കി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അനുജനെ തനിച്ചാക്കി ഇപ്പോൾ വരാമെന്ന് പറഞ്ഞാണ് പെൺകുട്ടി ബാഗുമായി പോയതെന്നാണ് വിവരം.

Read More: ആശ്വാസം, ആശങ്കയൊഴിഞ്ഞു: കോതമംഗലത്ത് നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയതെന്നും വിവരമുണ്ട്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം അളകനന്ദയെ വീട്ടുകാര്‍ ശകാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചു.

കുട്ടി തിരികെ വരാതായതോടെയാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോതമംഗലം പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 

വിവരം ലഭിക്കുന്നവര്‍ അറിയിക്കുക
കോതമംഗലം പോലീസ് 
ഫോൺ: 0485 2862328, 9497987125

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി
ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി