കളിക്കുന്നതിനിടെ 4 വയസുകാരന്‍റെ കാൽ കുടുങ്ങിയത് സോപാനത്തിൽ, ഹൈഡ്രോ കട്ടറുമായി ഫയർഫോഴ്സെത്തി, കാൽ പുറത്തെടുത്തു

Published : Jul 27, 2025, 01:49 PM IST
child leg trapped

Synopsis

പാലോട് സത്രക്കുഴിയിൽ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി കുട്ടിയെ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി. പാലോട് സത്രക്കുഴി ലേഖാഭവനിൽ ഹരികുമാറിന്‍റെ മകൻ ഹർഷിദിന്‍റെ കാലാണ് ഇന്നലെ രാവിലെ വീടിന് മുന്നിലെ കോൺക്രീറ്റ് സോപാനത്തിൽ കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ സോപാനത്തിനിടയിൽ കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ചു.

വീട്ടുകാർ എത്ര ശ്രമിച്ചിട്ടും കാൽ പുറത്തെടുക്കാൻ കഴിയാതെവന്നതോടെ വിതുരയിലെ അഗ്നിരക്ഷാസേനാവിഭാഗത്തെ വിവരമറിയിച്ചു. ഉടൻ തന്നെ ഹൈഡ്രോ കട്ടറുമായെത്തിയ സംഘം സിമന്‍റ് പാളി മുറിച്ചുമാറ്റി കുഞ്ഞിന്‍റെ കാൽ സുരക്ഷിതമായി പുറത്തെക്കുകയായിരുന്നു. വിതുര അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ