അടങ്ങാത്ത പക, 45 വർഷത്തെ പഴക്കം; കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു

Published : Sep 23, 2025, 05:18 PM IST
vengeance Man beaten by ex neighbor at Kozhikode

Synopsis

അയൽവാസികളായിരിക്കെ 45 വർഷം മുൻപ് ഉണ്ടായിരുന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള അടങ്ങാത്ത പക മൂലം തൊഴിലുറപ്പ് പണിക്കെത്തിയ വയോധികനെ മുൻ അയൽക്കാരൻ മർദിച്ചെന്ന് പരാതി. പരിക്കേറ്റ വയോധികൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികനെ മുൻ അയൽവാസി മർദിച്ചതായി പരാതി. താമരശേരി തച്ചംപൊയിലിലാണ് സംഭവം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(74)യാണ് മുൻ അയൽവാസിയായ അസീസ് ഹാജിക്കെതിരെ പരാതി ഉന്നയിച്ചത്. 45 വർഷം മുൻപ് അയൽക്കാരായിരിക്കെ നടന്ന സംഭവത്തിന് പകരം വീട്ടിയെന്നാണ് ആരോപണം. അസീസിൻ്റെ വീട്ടിൽ ഇന്ന് രാവിലെ മൊയ്തീൻകോയ തൊഴിലുറപ്പ് പണിക്ക് എത്തിയപ്പോഴാണ് സംഭവം.

മൊയ്തീന്‍ കോയയും അസീസ് ഹാജിയും തമ്മില്‍ മുൻപ് അയൽക്കാരായി താമസിക്കെ, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. പിന്നീട് അസീസ് ഹാജി ഇവിടെ നിന്നും മാറി താമസിക്കുകയും ചെയ്തു. ഇന്നലെ തൊഴിലുറപ്പ് ജോലിക്കായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം മൊയ്തീന്‍ കോയ എത്തിയത് അസീസിന്റെ പറമ്പിലാണ്. എന്നാല്‍ മൊയ്തീന്‍ കോയയെ പറമ്പില്‍ കയറ്റാന്‍ അസീസ് തയ്യാറായില്ല. പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന സുഹറയെ ബന്ധപ്പെട്ട് തന്റെ പറമ്പില്‍ ഇയാളെ കയറ്റരുതെന്നും അസീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് ജോലി മാറ്റുകയായിരുന്നു.

എന്നാല്‍ ഇന്ന് ഇതേ സ്ഥലത്തേക്ക് മൊയ്തീന്‍ കോയ പോകുന്നതിനിടെ റോഡരികില്‍ കാത്തിരുന്ന അസീസ് ഹാജി ഇയാളെ തടയുകയും വടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൊയ്തീനെ രക്ഷപ്പെടുത്തി. മൊയ്‌തീൻ ഹാജിയെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്