
മലപ്പുറം: കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ എരുമയ്ക്ക് വാൽ നഷ്ടമായി. മലപ്പുറം ജില്ലയിൽ ചാലിയാര്‍ മൂലേപ്പാടത്താണ് സംഭവം. കൃഷിയിടത്തിൽ പുല്ല് തിന്നുകയായിരുന്ന എരുമയുടെ നേരെയാണ് കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്. നാട്ടുകാർ ബഹളം വെച്ചതോടെയാണ് കുറുക്കന്മാർ പിന്മാറിയത്. എന്നാൽ അപ്പോഴേക്കും എരുമയുടെ വാൽ കുറുക്കന്മാര്‍ കടിച്ചെടുത്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണം നടന്നത്. എട്ടോളം കുറുക്കന്മാര്‍ ഉണ്ടായിരുന്നതായാണ് എരുമയുടെ ഉടമ പറയുന്നത്. എരുമയുടെ കരച്ചിൽ കേട്ട് വീട്ടുകാര്‍ പുറത്തെ ലൈറ്റിട്ട് ചെന്നുനോക്കിയപ്പോൾ എല്ലാ കുറുക്കന്മാരും ഓടി. എന്നാൽ ഒരു കുറുക്കൻ എരുമയുടെ വാലിൽ കടിച്ചുതൂങ്ങി നിൽക്കുകയായിരുന്നു. ഈ കുറുക്കൻ എരുമയുടെ വാലും കടിച്ചെടുത്താണ് ഓടിയത്. ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും എരുമയെ ഒരു വര്‍ഷമായി രാത്രിയിൽ ഒരേ സ്ഥലത്താണ് കെട്ടിയിരുന്നതെന്നും വീട്ടുടമ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam