ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പോയി; ആറാം വളവിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം

Published : Jan 30, 2025, 10:16 AM IST
ചുരം ഇറങ്ങുന്നതിനിടെ ബസിന്‍റെ ബ്രേക്ക് പോയി; ആറാം വളവിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം

Synopsis

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ട്. ആറാം വളവിലെ സംരക്ഷണഭിത്തിയിൽ ബസ് ഇടിച്ചുനിന്നതോടെയാണ് വലിയ അപകടം ഒഴിവായത്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്‍റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്‍റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. 

ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഗതാഗത തടസം നേരിടുകയാണ്.

സംരക്ഷണ ഭിത്തിയും കടന്ന് ബസ് മുന്നോട്ട് പോയിരുന്നെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. ടിപ്പര്‍ ലോറിയിൽ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കി. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. നിലവിൽ ഒരു വരിയായിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.  

 തിരുവനന്തപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അടിമുടി ദുരൂഹത


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്